x
ad
Fri, 20 June 2025
ad

ADVERTISEMENT

ഞങ്ങളുടെ ദുരിതം സർക്കാർ‌ കാണണം

Alen V Mathew
June 20, 2025 11:48 PM

ഫാ. സെബാസ്റ്റ്യൻ ‌പനഞ്ചിക്കൽ
വികാരി, സെന്‍റ് ജോസഫ് ചർച്ച്, കണ്ണമാലി


ശാസ്ത്രീയമായി തീരം സംരക്ഷിക്കപ്പെടാത്തതിനാൽ ചെല്ലാനം മേഖലയിൽ കടലേറ്റം വരുന്പോൾ സാധാരണക്കാർക്കു വീടുകളിൽ താമസിക്കാൻ പറ്റാത്ത സ്ഥിതിയാണ്. വീടുകളിലൊക്കെ കടൽ വെള്ളം കയറി ശുചിമുറി ആവശ്യങ്ങൾപോലും നിർവഹിക്കാൻ പറ്റുന്നില്ല.
പല വീടുകളിലും അടുക്കളകൾപോലും ഒലിച്ചുപോയി. ആളുകളൊക്കെ വിവിധ ക്യാമ്പുകളിൽ താമസിക്കുകയാണ്. ഭക്ഷണം വയ്ക്കാൻ പറ്റുന്നില്ല. സ്വസ്ഥമായി ഉറങ്ങാൻ പറ്റാത്ത അവസ്ഥ. കടലേറ്റഭീഷണി ഉള്ളതിനാൽ വീടു വിട്ട് തൊഴിലിനു പോകാൻ പറ്റുന്നുമില്ല. പണിക്കുപോയി തിരിച്ചെത്തുന്പോൾ വീട് കടലെടുത്തതു കാണേണ്ടിവരുന്ന നിസഹായവസ്ഥ... ചെല്ലാനം ജനതയുടെ ആകുലതകൾ ഇങ്ങനെ നീളുന്നു.
സർക്കാർ സംവിധാനങ്ങൾ, ഈ മൺസൂണിനു മുൻപ് താത്കാലികമായിട്ടെങ്കിലുമുള്ള തീരസംരക്ഷണ നടപടികൾ ചെയ്തില്ല. പലയാവർത്തി ആവശ്യങ്ങ‌ൾ അധികാരപ്പെട്ടവരെ അറിയിച്ചിട്ടും അവഗണിച്ചു.


വേണ്ടത്...
കടൽഭിത്തി നിർമിക്കുക.
കല്ലിനു ക്ഷാമം ഉണ്ടെങ്കിൽ ടെട്രാപോഡ് ഉപയോഗിക്കുക.
കൃത്യമായ അകലത്തിൽ പുലിമുട്ടുകൾ കടലിലേക്ക് നീട്ടി പണിയുക.
കായലിലും തോട്ടിലും അടിഞ്ഞുകൂടുന്ന എക്കലും മണ്ണും കോരി പുലിമുട്ടുകൾക്കിടയിൽ നിക്ഷേപിക്കുക.
കപ്പൽച്ചാലിൽനിന്ന് ഡ്രഡ്ജ് ചെയ്ത് പുറംകടലിൽ കൊണ്ടുപോയി കളയുന്ന മണ്ണും പുലിമുട്ടുകൾക്കിടയിൽ നിക്ഷേപിക്കുക.

K-Rail Survey

Tags : Chellanam Issue

Related News