x
ad
Thu, 19 June 2025
ad

ADVERTISEMENT

കുഞ്ഞൂസ് കാര്‍ഡ്

Mathewkutty T Koottummel
June 19, 2025 10:48 PM

ജെവിന്‍ കോട്ടൂര്‍
കോട്ടയം: അങ്കണ‍വാടികളിലെ കുരുന്നുകളുടെ വളര്‍ച്ചയും ബൗദ്ധിക വികാസവും അവലോകനം ചെയ്യുന്നതിനായി കുഞ്ഞൂസ് കാര്‍ഡ്. സംസ്ഥാനത്തെ അങ്കണവാടി കുട്ടികളുടെ സമഗ്ര വളര്‍ച്ച രക്ഷകര്‍ത്താവിന് അവലോകനം ചെയ്യുന്നതിന് ഏര്‍ലി ചൈല്‍ഡ്ഹുഡ് കെയര്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ (ഇസിസിഇ) കരിക്കുലം അടിസ്ഥാനപ്പെടുത്തി വനിത-ശിശു വികസന വകുപ്പ് തയാറാക്കിയതാണ് കുഞ്ഞൂസ് കാര്‍ഡ്. അമ്മ അറിയാന്‍ കാര്‍ഡിന്‍റെ പരിഷ്‌കരിച്ച പതിപ്പാണിത്.
ജെന്‍ഡര്‍ ന്യൂട്രല്‍ കാര്‍ഡാണ് പുതിയതായി തയാറാക്കിയിരിക്കുന്നത്. കുടുംബത്തിലെ ഓരോ വ്യക്തിയും കുഞ്ഞിന്‍റെ മാറ്റങ്ങള്‍ അറിയണം. അത് ഉള്‍ക്കൊണ്ടാണ് പുതിയ വിലയിരുത്തല്‍ കാര്‍ഡ് തയാറാക്കിയത്.
കുട്ടിയുടെ സംസാരം, കേള്‍വി, കാഴ്ച, ചലനം, ശ്രദ്ധ, ദന്താരോഗ്യം തുടങ്ങിയവ കാര്‍ഡില്‍ രേഖപ്പെടുത്താം. നാല് ക്വാര്‍ട്ടറുകളിലായി കുഞ്ഞിന്‍റെ വികാസം വിലയിരുത്തേണ്ടതിനാല്‍ ഉയരവും തൂക്കവും രേഖപ്പെടുത്താം. കുട്ടിക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള അലര്‍ജി, കുത്തിവയ്പ് വിവരങ്ങള്‍, ഹാജര്‍ നിലവാരം, ജനനസമയത്തെ തൂക്കം, ഉയരം, തലയുടെ ചുറ്റളവ്, രക്ത ഗ്രൂപ്പ്, കുട്ടിയുടെ ആധാര്‍ നമ്പര്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ അധികമായി ചേര്‍ത്തിട്ടുണ്ട്.
അങ്കണ‍വാടി പ്രവര്‍ത്തകരുടെ വിലയിരുത്തല്‍ മൂന്നു നിറങ്ങളിലാണ് രേഖപ്പെടുത്തുക. കുഞ്ഞിനു സ്വയം ചെയ്യാവുന്നവയാണ് പ്രവര്‍ത്തനങ്ങള്‍ എങ്കില്‍ പച്ച, സഹായത്തോടെ ചെയ്യുന്നു എങ്കില്‍ മഞ്ഞ, സാധിക്കുന്നില്ലെങ്കില്‍ ചുവപ്പ് എന്നിവയാണ് രേഖപ്പെടുത്തുക.
കുഞ്ഞിന് ഏതെങ്കിലും പ്രവര്‍ത്തനം സാധിക്കുന്നില്ലെന്ന് തിരിച്ചറിയുമ്പോള്‍ വിദഗ്ധ പരിശോധനയ്ക്കായി റഫറല്‍ സേവനവും നല്‍കാമെന്നതാണ് കാര്‍ഡിന്‍റെ സവിശേഷത. നിരന്തര വിലയിരുത്തല്‍ നടത്തുന്നതിലുടെ കുട്ടികളുടെ കാര്യത്തില്‍ അങ്കണവാടി പ്രവര്‍ത്തകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ആവശ്യമായ ഇടപെടലുകള്‍ മുന്‍കൂട്ടി നടത്താനാകും. ആരോഗ്യവകുപ്പിന്‍റെ ഇടപെടലിനും കാര്‍ഡ് സഹായിക്കും. വനിതാ-ശിശു വികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ ശിശുരോഗ വിദഗ്ധരും തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്‍റ് സെന്‍ററിലെ വിദഗ്ധരും ഉള്‍പ്പെടുന്ന സാങ്കേതിക കമ്മിറ്റിയാണ് കാര്‍ഡിന് രൂപം നല്‍കിയത്.

Tags : kerala anganwadi

Related News