x
ad
Thu, 19 June 2025
ad

ADVERTISEMENT

സിപിഎം-ആർഎസ്എസ് ബന്ധം: മുഖ്യമന്ത്രിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ

Libin T Sasi
June 19, 2025 11:27 PM

തിരുവനന്തപുരം: സിപിഎം-ആർഎസ്എസ് ബന്ധത്തിൽ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സിപിഎമ്മിന്‍റെ ആദ്യ ജനറൽ സെക്രട്ടറി പി.സുന്ദരയ്യ സെക്രട്ടറി സ്ഥാനം രാജി വെച്ചത് പാർട്ടി ആർഎസ്എസുമായി സഹകരിച്ചതിന്‍റെ പേരിലാണെന്നും ഇതു സംബന്ധിച്ച് 102 പേജ് വരുന്ന സുന്ദരയ്യയുടെ രാജിക്കത്തിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കെ.സി വേണുഗോപാൽ തുറന്ന കത്തിൽ പറയുന്നു.
മുഖ്യമന്ത്രിക്ക് അയച്ച കത്തിലെ
പ്രസക്ത ഭാഗം ചുവടെ:
ആർഎസ്എസുമായി ഒരു സഹകരണവും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞതുകേട്ടു. കൂടുതൽ ചോദ്യങ്ങളും ചരിത്ര വസ്തുതകൾ ചൂണ്ടിക്കാട്ടലും ഉണ്ടാകാത്തതിനാൽ ഒരിക്കൽക്കൂടി മാധ്യമങ്ങളെ അങ്ങ് കബളിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, ചരിത്രം കണ്ടില്ലെന്ന് വെയ്ക്കാനോ, അത് തമസ്കരിക്കാനോ അത് ബോധ്യമുള്ളവർക്കാവില്ലല്ലോ. സിപിഎമ്മിന്‍റെ ആദ്യ ജനറൽ സെക്രട്ടറി പി.സുന്ദരയ്യ സെക്രട്ടറി സ്ഥാനവും പി.ബി. അംഗത്വവും രാജിവച്ചുകൊണ്ട് 102 പേജ് വരുന്ന രാജിക്കത്ത്, 1975 സെപ്റ്റംബർ 28ന് പാർട്ടിക്ക് നൽകിയിട്ടുണ്ട്. അതിൽ അദ്ദേഹം പാർട്ടി സ്ഥാനങ്ങൾ രാജിവയ്ക്കുന്നതിന് 10 കാരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ആദ്യത്തേത് അങ്ങ് മറന്നെങ്കിൽ, ഒരിക്കൽക്കൂടി ഓർമപ്പെടുത്തുന്നു.
അടിയന്തരാവസ്ഥയെ നേരിടുന്നു എന്നതിന്‍റെ പേരിൽ സാമ്രാജ്യത്വപക്ഷപാതിയായ ജനസംഘവുമായും ഫാസിസ്റ്റ് സംഘടനയായ ആർഎസ്എസുമായും കൂട്ടുചേരുന്നതിനെ കേന്ദ്ര കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും അനുകൂലിച്ചിരിക്കുന്നു. ഇത് പാർട്ടിക്ക് വലിയ ദോഷമുണ്ടാക്കും.
നമ്മുടെ രാജ്യത്തെയും പുറത്തെയും ജനാധിപത്യ സമൂഹങ്ങളിൽ, സാമ്രാജ്യത്വവിരുദ്ധ, സോഷ്യലിസ്റ്റ് ശക്തികൾക്കിടയിൽ നമ്മൾ ഒറ്റപ്പെടുമെന്നുമാണ് കുറിപ്പ്. ന്യൂഡൽഹിയിലെ ഇന്ത്യ പബ്ലീഷേഴ്സ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് പ്രസിദ്ധീകരിച്ച ഈ കത്ത് ഇന്നും പൊതുവിടങ്ങളിൽ ലഭ്യമാണ്.
ചോദ്യങ്ങൾ ഉയർന്നില്ലെന്നതിന്‍റെ പേരിൽ ചരിത്രം കണ്ണടച്ചാൽ ഇല്ലാതാകുന്നതല്ലെന്ന് കേരളത്തിന്‍റെ മുഖ്യമന്ത്രി ഓർക്കണമെന്നും കത്തിൽ പറയുന്നു.

Tags : K.C. Venugopal Pinarayi Vijayan

Related News