ADVERTISEMENT
ന്യൂഡൽഹി: കമൽഹാസൻ നായകനായ തമിഴ് സിനിമ "തഗ് ലൈഫ്’ സംസ്ഥാനത്തു റിലീസ് ചെയ്യാൻ സംരക്ഷണം ഒരുക്കാമെന്ന് കർണാടക സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി. ഇതോടെ ബംഗളൂരു സ്വദേശി സമർപ്പിച്ച പൊതുതാത്പര്യ ഹർജി ജസ്റ്റീസുമാരായ ഉജ്ജൽ ഭൂയാൻ, മൻമോഹൻ എന്നിവരുടെ ബെഞ്ച് തീർപ്പാക്കി.
നിർമാതാക്കൾക്കു സിനിമ റിലീസ് ചെയ്യുന്നതിനുള്ള തടസം ഇതോടെ നീങ്ങി. കമൽഹാസന്റെ കന്നഡ വിരുദ്ധ പരാമർശത്തിന്റെ പേരിൽ സിനിമ റിലീസ് ചെയ്യുന്നത് ചില സംഘടനകൾ തടഞ്ഞിരുന്നു. തുടർന്നാണു വിഷയം സുപ്രീംകോടതിയിൽ എത്തിയത്. ഒരു പരാമർശത്തിന്റെ പേരിൽ സർഗാത്മക സൃഷ്ടികൾ നിർത്താൻ പറയുന്ന പ്രവണതകൾ അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സമാനമായ നിലപാടായിരുന്നു കേസ് ആദ്യം പരിഗണിച്ചപ്പോഴും കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. നിഷ്ക്രിയത്വം കാണിച്ച സംസ്ഥാന സർക്കാരിനെയും കോടതി വിമർശിച്ചിരുന്നു.
എന്നാൽ സംരക്ഷണം ഏർപ്പെടുത്തുമെന്ന സംസ്ഥാനത്തിന്റെ നിലപാടിനെ കോടതി ഇന്നലെ അഭിനന്ദിച്ചു. അതേസമയം കോടതി ഉത്തരവ് ലഭിച്ചിട്ടും സിനിമ കർണാടകയിൽ റിലീസ് ചെയ്യാനാകില്ലെന്നാണു വിതരണക്കാർ വ്യക്തമാക്കുന്നത്. മറ്റു സിനിമകൾ എത്തിയതിനാൽ തിയേറ്ററുകളിലൊന്നിലും ഒഴിവില്ലാത്തതാണു കാരണ
Tags :