ADVERTISEMENT
ന്യൂഡൽഹി: ഇസ്രയേൽ വിടാൻ താൽപര്യമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. കരമാർഗവും വ്യോമമാർഗവുമായിരിക്കും ഇന്ത്യക്കാരെ ഒഴിപ്പിക്കുകയെന്ന് കേന്ദ്രം വ്യക്തമാക്കി.
നടപടികൾക്കായി ടെൽ അവീവിലെ ഇന്ത്യൻ എംബസി നടപടികൾ ഏകോപിപ്പിക്കും. എല്ലാ ഇന്ത്യക്കാരും എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്ന് അറിയിപ്പുണ്ട്.
അതേസമയം, ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ ജീവനോടെ തുടരാന്‍ അനുവദിക്കില്ലെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാട്സ് അറിയിച്ചു. ഖമനയിയുടെ ലക്ഷ്യം സാധാരണക്കാരാണെന്നും കാട്സ് പറഞ്ഞു. ഇസ്രയേലിലെ ആശുപത്രി ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേലിന്റെ പ്രഖ്യാപനം.
ഇസ്രയേലിലെ ബീര്‍ഷെബയിലെ സോറോക്ക ആശുപത്രിയിലാണ് ഇറാൻ ആക്രമണം നടത്തിയത്. ഇറാനിലെ ഫോര്‍ഡോ ആണവകേന്ദ്രം ആക്രമിക്കാന്‍ യുഎസ് പദ്ധതിയിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ആക്രമണം.
ആശുപത്രിയിലേക്ക് തുടര്‍ച്ചയായി ബലിസ്റ്റിക് മിസൈലുകള്‍ തൊടുത്തു എന്നാണ് വിവരം. ഇസ്രയേലിലെ പ്രധാന ആരോഗ്യകേന്ദ്രങ്ങളിലൊന്നാണ് ആക്രമണം നടന്ന സോറോക്കോ ആശുപത്രി. ആക്രമണത്തില്‍ 40 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Tags :