x
ad
Thu, 19 June 2025
ad

ADVERTISEMENT

ഗോത്രവിഭാഗങ്ങള്‍ക്കുള്ള ഡിഎജെജിയുഎ പദ്ധതി: ചീഫ് സെക്രട്ടറി തലവനായി ഏകോപന സമിതി രൂപീകരിച്ചു

Libin T Sasi
June 19, 2025 11:14 PM

സ്വന്തം ലേഖകന്‍
കോഴിക്കോട്: ഇന്ത്യയിലെ ഗോത്രസമൂഹങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘ധര്‍ത്തി ആബ ജനജാതീയ ഗ്രാം ഉത്കര്‍ഷ് അഭിയാന്‍’ ന്‍റെ നടത്തിപ്പിനായി കേരളം ഏകോപനസമിതി രൂപവത്കരിച്ചു. ഇന്ത്യയിലെ ഗോത്രവര്‍ഗ ഭൂരിപക്ഷ ഗ്രാമങ്ങളിലും പിന്നാക്കം നില്‍ക്കുന്ന ജില്ലകളിലുമായി ഏകദേശം 63,000 ഗ്രാമങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അവരുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനായി വിഭാവനം ചെയ്ത പദ്ധതി കേരളത്തിലെ ആദിവാസി വിഭാഗങ്ങള്‍ക്കും ഏറെ ഗുണം ചെയ്യും.

വനാവകാശ നിയമം (എഫ്ആര്‍എ) ബാധകമായ എല്ലാ സംസ്ഥാനങ്ങളിലും സുസ്ഥിര കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു കേന്ദ്ര ആദിവാസി കാര്യ മന്ത്രാലയവും കൃഷി-കര്‍ഷക ക്ഷേമ മന്ത്രാലയവും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയിലൂടെ ഏകദേശം രണ്ടു ലക്ഷം എഫ്ആര്‍എ പട്ടയ ഉടമകള്‍ക്കു പ്രയോജനം ലഭിക്കും. സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനമാര്‍ഗം എന്നിവയിലെ വിടവുകള്‍ നികത്തുന്നതിലൂടെ ഗോത്ര മേഖലകളുടെയും സമൂഹങ്ങളുടെയും സമഗ്രവും സുസ്ഥിരവുമായ വികസനം പദ്ധതി ലക്ഷ്യമിടുന്നു. ഇന്ത്യയിലെ അഞ്ചു കോടിയിലധികം ആദിവാസി ജനങ്ങള്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകും.

കേന്ദ്രകൃഷി- കര്‍ഷക ക്ഷേമ വകുപ്പ് 2024-25 മുതല്‍ 2028-29 വരെയുള്ള കാലയളവിലേക്ക് 2,500 കോടി രൂപയാണു പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി, പ്രസക്തമായ മറ്റു പദ്ധതികളിലെ ഗുണഭോക്തൃ വിഹിതം 10 ശതമാനം വരെ കുറയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ കാര്യക്ഷമവും സമയബന്ധിതവുമായ നടത്തിപ്പിനും പുരോഗതി നിരീക്ഷിക്കുന്നതിനും ചീഫ് സെക്രട്ടറി ചെയര്‍പേഴ്‌സണായ ഒന്‍പതംഗ ഏകോപന സമിതിയാണ് കേരളം രൂപീകരിച്ചത്.
കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറായ സമിതിയില്‍ പട്ടികജാതി-വര്‍ഗ വികസനം, തദ്ദേശസ്വയംഭരണം, വ്യവസായം, വനം-വന്യജീവി, റവന്യു, മൃഗസംരക്ഷണം, ഫിഷറീസ് എന്നീ വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ അംഗങ്ങളാണ്.


എഫ്ആര്‍എ പട്ടയ ഉടമകളുടെ വിവരശേഖരണം പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ ചുമതലയാണ്. അര്‍ഹരായ ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ്, പ്രാഥമിക കൃഷി, കാര്‍ഷിക ഉപകരണങ്ങള്‍, ശേഷി വര്‍ധിപ്പിക്കല്‍, ജലസേചന സൗകര്യങ്ങള്‍, വിത്ത്-നഴ്‌സറി, വിപണന ബന്ധങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി വാര്‍ഷിക കര്‍മ പദ്ധതി തയറാക്കേണ്ടത് കൃഷി വകുപ്പാണ്.


നൂതന പദ്ധതികള്‍:

ആദിവാസി ഹോംസ്റ്റേ:
ടൂറിസം മന്ത്രാലയം വഴി സ്വദേശ് ദര്‍ശന്‍ പദ്ധതി പ്രകാരം ഏകദേശം 1000 ഹോം സ്റ്റേകള്‍ പ്രോത്സാഹിപ്പിക്കും. ഇതിനായി ഓരോ വീടിനും പുതിയ രണ്ടു മുറികളുള്ള ഹോം സ്റ്റേ നിര്‍മിക്കുന്നതിന് അഞ്ചു ലക്ഷം രൂപയോ നിലവിലുള്ള ഘടനകള്‍ ഹോം സ്റ്റേകളാക്കി പുതുക്കിപ്പണിയുന്നതിനു മൂന്നു ലക്ഷം രൂപയോ നല്‍കും.
സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തല്‍:
പ്രധാനമന്ത്രി-ശ്രീ സ്‌കൂളുകളുടെ മാതൃകയില്‍ ആശ്രമ സ്‌കൂളുകള്‍, ഹോസ്റ്റലുകള്‍, ട്രൈബല്‍ സ്‌കൂളുകള്‍, ഗവ. റെസിഡന്‍ഷല്‍ സ്‌കൂളുകള്‍ എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും.
അരിവാള്‍ രോഗനിര്‍ണയം:
പ്രസവപൂര്‍വ രോഗനിര്‍ണയത്തിന് പ്രത്യേക ഊന്നല്‍. അതുവഴി ഭാവി ജനനങ്ങള്‍ തടഞ്ഞ് അരിവാള്‍ രോഗത്തിന്‍റെ വ്യാപനം കുറയ്ക്കും.
ട്രൈബല്‍ മള്‍ട്ടി പര്‍പ്പസ് മാര്‍ക്കറ്റിംഗ് സെന്‍റര്‍:
ആദിവാസി ഉത്പാദകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുന്നതിനും ഉപയോക്താക്കള്‍ക്ക് ആദിവാസികളില്‍നിന്ന് നേരിട്ട് മിതമായ നിരക്കില്‍ ഗോത്ര ഉത്പന്നങ്ങള്‍ വാങ്ങുന്നതിന് സൗകര്യമൊരുക്കുന്നതിനുമായി ഏകദേശം 100 മാര്‍ക്കറ്റിംഗ് സെന്‍ററുകള്‍ സ്ഥാപിക്കും.

Tags : DAJGUA Chief Secretary

Related News