ADVERTISEMENT
തിരുവനന്തപുരം: കേരളം വീണ്ടും 2000 കോടി രൂപ കടം എടുക്കുന്നു. കടപ്പത്രം പുറപ്പെടുവിക്കുന്നതിനായുള്ള ലേലം ജൂണ്‍ 24 ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ കുബേർ സംവിധാനം വഴി നടക്കും.
ജൂണിലെ രണ്ടാമത്തെ കടം എടുപ്പാണിത്. നേരത്തേ ജൂണ്‍ മൂന്നിന് 3000 കോടി രൂപ കടമെടുത്തിരുന്നു.അടുത്ത മാസത്തെ ശന്പളവും പെൻഷനും ക്ഷേമപെൻഷനും അടക്കമുള്ള നിത്യനിദാന ചെലവുകൾ ക്രമീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കടമെടുപ്പ്.
ഈ സാന്പത്തിക വർഷം തുടങ്ങിയിട്ട് ഇതുവരെ 12,000 കോടി രൂപ കടമെടുത്തു. ഏപ്രിലിൽ 3000 കോടിയും മേയ് മാസത്തിൽ 4000 കോടിയും കടമെടുത്തിരുന്നു
Tags :