x
ad
Sat, 21 June 2025
ad

ADVERTISEMENT

ശ്രീലങ്ക-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര: ആദ്യ മത്സരം സമനിലയിൽ

Sabarinath B
June 21, 2025 06:00 PM

ഗല്ലെ: ശ്രീലങ്ക-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം സമനിലയിൽ. ബംഗ്ലാദേശ് ഉയർത്തിയ 296 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 72 റൺസ് മാത്രം നേടാനും ബംഗ്ലാദേശിന് ലങ്കയുടെ നാല് വിക്കറ്റ് മാത്രം വീഴ്ത്താനും സാധിച്ചുള്ളു. ഇതോടെയാണ് ടെസ്റ്റ് സമനിലയായത്.

ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്സിൽ 495 റൺസും രണ്ടാം ഇന്നിംഗ്സിൽ 285 റൺസുമാണ് നേടിയത്. ശ്രീലങ്ക ആദ്യം ഇന്നിംഗ്സിൽ 485 റൺസ് നേടിയപ്പോൾ രണ്ടാം ഇന്നിംഗ്സിൽ 72 റൺസ് മാത്രമാണ് സ്കോർ ചെയ്തത്.

ആദ്യ ഇന്നിംഗ്സിൽ നായകൻ നജിമുൾ ഷാന്‍റൊയുടെയും മുഷ്ഫിഖുർ റഹ്മാന്‍റെയും സെഞ്ചുറിയുടെയും ലിട്ടൻ‌ ദാസിന്‍റെ അർധ സെഞ്ചുറിയുടെയും മികവിലാണ് മികച്ച സ്കോർ പടുത്തുയർത്തിയത്. ഷാന്‍റൊ 148 റൺസും റഹീം 163 റൺസും ദാസ് 90 റൺസുമാണ് എടുത്തത്.

ആദ്യ ഇന്നിംഗ്സിൽ ശ്രീലങ്കയ്ക്ക് വേണ്ടി അഷിത ഫെർണാണ്ടോ നാല് വിക്കറ്റും മിലാൻ റത്നായകെയും തരിന്ദു രത്നായകെയും മൂന്ന് വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് വേണ്ടി പതും നിസങ്ക ഗംഭീര പ്രകടനമാണ് നടത്തിയത്. 187 റൺ‌സാണ് താരം എടുത്തത്. കമിന്ദു മെൻഡീസും ദിനേഷ് ചൻഡിമലും അർധ സെഞ്ചുറി നേടി. മെൻഡീസ് 87 റൺസ് എടുത്തപ്പോൾ ചൻഡിമൽ 54 റൺസാണ് സ്കോർ ചെയ്തത്.

തന്‍റെ അവസാന ടെസ്റ്റിനിറങ്ങിയ ശ്രീലങ്കയുടെ സൂപ്പർ താരം എഞ്ചലോ മാത്യൂസ് 39 റൺസാണ് ആദ്യ ഇന്നിംഗ്സിൽ എടുത്തത്. മിലാൻ റത്നായകെയും 39 റൺസെടുത്തു.

ബംഗ്ലാദേശിന് വേണ്ടി നയീബ് ഹസൻ അഞ്ച് വിക്കറ്റും ഹസൻ മാഹ്മുദ് മൂന്നും തയ്ജുൽ ഇസ്ലാമും മൊമിനുൾ ഹഖും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

രണ്ടാം ഇന്നിംഗ്സിലും മികച്ച പ്രകടനം കാഴ്ചവച്ച ബംഗ്ലാദേശ് നായകൻ ഷാന്‍റൊ 125 റൺസാണ് എടുത്തത്. ഷഡ്മാൻ ഇസ്ലാം 76 റൺസും മുഷ്ഫിഖുർ റഹ്മാൻ 49 റൺസും സ്കോർ ചെയ്തു. രണ്ടാം ഇന്നിംഗ്സിൽ ലങ്കയ്ക്ക് വേണ്ടി തരിന്ദു രത്നായകെ മൂന്ന് വീഴ്ത്തിയപ്പോൾ പ്രഭാത് ജയസൂര്യയും മിലാൻ രത്നായകെയും ഓരോ വിക്കറ്റ് വീതമെടുത്തു.

രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ശ്രീലങ്കയുടെ ടോപ് സ്കോറർ 24 റൺസെടുത്ത പാതും നിസങ്കയാണ്. തന്‍റെ അവസാന ടെസ്റ്റ് ഇന്നിംഗ്സിൽ എട്ട് റൺസ് മാത്രമാണ് എഞ്ചലോ മാത്യൂസിന് എടുക്കാനായത്. ബംഗ്ലാദേശിന് വേണ്ടി തയ്ജുൾ ഇസ്ലാം മൂന്ന് വിക്കറ്റും നയീബ് ഹസൻ ഒരു വിക്കറ്റും എടുത്തു.

Tags :

Related News