x
ad
Sat, 21 June 2025
ad

ADVERTISEMENT

റേഷൻ മണ്ണെണ്ണ വിതരണം ഇന്നാരംഭിക്കും

Tijo Mathew
June 21, 2025 07:18 PM

തിരുവനന്തപുരം: റേഷൻകടകൾ വഴിയുള്ള മണ്ണെണ്ണ വിതരണം ഇന്നാരംഭിക്കുമെന്നു മന്ത്രി ജി.ആർ. അനിൽ. എഎവൈ കാർഡുകാർക്ക് ഒരു ലിറ്ററും മറ്റ് കാർഡുകാർക്ക് അരലിറ്ററും വീതവുമാണു ലഭിക്കുക. ലിറ്ററിന് 61 രൂപയാണു വില. വൈദ്യുതി കണക്‌ഷൻ ഇല്ലാത്ത കാർഡുകാർക്ക് (എൻഇ കാർഡ്) ഏതു വിഭാഗമായാലും ആറ് ലിറ്റർ മണ്ണെണ്ണ ലഭിക്കും.


മണ്ണെണ്ണ മൊത്തവ്യാപാരികളുടെയും റേഷൻ വ്യാപാരികളുടെയും സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തിയെന്നു മന്ത്രി പറഞ്ഞു.
ഈ മാസം 30ന് അവസാനിക്കുന്ന 2025-26 വർഷത്തിന്‍റെ ആദ്യപാദത്തിലേക്കു 5,676 കിലോലിറ്റർ മണ്ണെണ്ണയാണു കേരളത്തിന് അനുവദിച്ചിട്ടുള്ളത്.

സംസ്ഥാനത്തിനുള്ള മണ്ണെണ്ണ കഴിഞ്ഞ രണ്ടു വർഷമായി കേന്ദ്ര സർക്കാർ കുറവുചെയ്തു വരികയായിരുന്നു. 2023-24 വർഷത്തിൽ മൂന്നു മാസത്തേക്കു 1,944 കിലോലിറ്റർ മാത്രമാണു കേന്ദ്രം അനുവദിച്ചത്.

2024-25ൽ അതു 780 കിലോലിറ്റായി ചുരുക്കി. ഇതു സംസ്ഥാനത്തെ റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണത്തിൽ പ്രയാസം സൃഷ്ടിച്ചെന്നും മന്ത്രി പറഞ്ഞു.

Tags : Ration kerosene

Related News