x
ad
Sat, 21 June 2025
ad

ADVERTISEMENT

മണ്ണെണ്ണ വിതരണം: മന്ത്രിയുടെ പ്രഖ്യാപനം നടപ്പായില്ല

Libin T Sasi
June 21, 2025 10:38 PM

സ്വന്തം ലേഖകന്‍


കോഴിക്കോട്: സംസ്ഥാനത്ത് ഇന്നലെ മുതല്‍ മണ്ണെണ്ണ വിതരണം ആരംഭിക്കുമെന്ന ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലിന്‍റെ പ്രഖ്യാപനം പാഴ്‌വാക്കായി. ഒരു റേഷന്‍ കടയില്‍പോലും മണ്ണെണ്ണ വിതരണം ചെയ്യാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട് റേഷന്‍ കടക്കാരുമായുള്ള തര്‍ക്കം പരിഹരിക്കാത്തതാണ് മണ്ണെണ്ണ വിതരണം പുനഃസ്ഥാപിക്കാന്‍ കഴിയാതെ പോയത്. സര്‍ക്കാര്‍ നിലപാട് മയപ്പെടുത്താത്ത സാഹചര്യത്തില്‍ ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി 24ന് വിളിച്ചുചേര്‍ത്തിട്ടുണ്ട്.


ആവശ്യങ്ങള്‍ അംഗീകരിക്കാതെ മണ്ണെണ്ണ വിതരണം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍. സംസ്ഥാനത്തെ മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിച്ചെന്നാണ് മന്ത്രി ജി.ആര്‍. അനില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട ചില ആശങ്കകള്‍ നിലനിന്നിരുന്നുവെന്നും ഈ ആശങ്കകള്‍ എല്ലാം അവസാനിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞിരുന്നു. റേഷന്‍ കടക്കാരുമായി ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നത്തിയതായും പ്രശ്‌നം പരിഹരിച്ചുവെന്നും മന്ത്രി മാധ്യമങ്ങളെ അറിയിച്ചിരുന്നു.


എന്നാല്‍, ഭക്ഷ്യമന്ത്രിയും റേഷന്‍ വ്യാപാരി സംഘടനാ പ്രതിനിധികളും മണ്ണെണ്ണ മൊത്തവ്യാപാരി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ മണ്ണെണ്ണ വിതരണത്തിന്ന് വേണ്ടി വ്യാപാരികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്കൊന്നും പരിഹാരം ഉണ്ടായില്ലെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദലി വ്യക്തമാക്കി. രണ്ട് മാസം മുമ്പു നടത്തിയ ചര്‍ച്ചയില്‍ 10 രൂപ കമ്മീഷന്‍ വേണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടപ്പോള്‍ ഏഴു രൂപ നല്‍കാമെന്ന് മന്ത്രി പറഞ്ഞിരുന്നു.


ഇപ്പോള്‍ ഒരു രൂപ കുറച്ചു കൊണ്ട് ആറുരൂപയായും മൊത്തവ്യാപാരികള്‍ക്ക് മിനിമം 350 രൂപ നല്‍കിയത് 500 രൂപയായും കിലോമീറ്ററിന് ആനുപാതികമായ തോതിലുള്ള വര്‍ധനവും വരുത്തിക്കൊണ്ടുള്ള പ്രഖ്യാപനമാണ് മന്ത്രി നടത്തിയതെന്ന് മുഹമ്മദലി പറഞ്ഞു. ഇന്നലെ മുതല്‍ മണ്ണെണ്ണ വിതരണം ഉണ്ടാവുമെന്ന മന്ത്രിയുടെ പ്രഖ്യാപനം ഏകപക്ഷീയമാണെന്നും മുഹമ്മദലി പറഞ്ഞു.

Tags : Kerosene distribution gr anil

Related News