ADVERTISEMENT
നിലന്പൂർ ഉപതെരഞ്ഞെടുപ്പിലൂടെ നിയമസഭയിൽ എത്തുന്നത് ആരായാലും ഈ ഉപതെരഞ്ഞെടുപ്പിലൂടെ വല്ലാത്ത രാഷ്ട്രീയ വിജയം നേടിയത് ആഗോള മുസ്ലിം തീവ്രവാദ പ്രസ്ഥാനമായ ജമാഅത്ത് ഇസ്ലാമിയുടെ രാഷ്ട്രീയ പ്രസ്ഥാനമായ വെൽഫെയർ പാർട്ടിയാണ്. സംബന്ധക്കാരിക്കു പുടവ കിട്ടിയതുപോലെ അവർക്ക് രാഷ്ട്രീയ അസ്പൃശ്യത മാറി. ഇതുവരെ കോണ്ഗ്രസും സിപിഎമ്മും അവരോട് നടത്തിയിരുന്ന രഹസ്യബാന്ധവത്തിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരസ്യ അംഗീകാരം കൊടുത്തു. ഭസ്മാസുരനു വരം കൊടുത്തതുപോലെ അത് കോണ്ഗ്രസിനുതന്നെ വിനാശകരമാകാനിടയുണ്ട്.
വെൽഫെയർ പാർട്ടിക്ക് കോണ്ഗ്രസ് കൊടുത്തതുപോലെ ഒരു ആദർശ പരിവേഷം പകർന്ന് സിപിഎമ്മും ബിജെപിയുംകൂടി ഒന്നിച്ചു മത്സരിക്കുന്ന ദിനങ്ങൾ ഉണ്ടായിക്കൂടെന്നില്ലെന്ന വിദൂര സൂചനയും നിലന്പൂരിൽനിന്ന് ഉയരുന്നുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് സിപിഎമ്മും ആർഎസ്എസുമായി സഹകരിച്ചു പ്രവർത്തിച്ചിട്ടുണ്ടെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത് വെറുതെയൊന്നുമല്ല. സിപിഎം അവിടെ സ്വരാജിനെ സ്ഥാനാർഥിയാക്കിയതും ബിജെപി മത്സരിക്കുന്നില്ല എന്ന് തുടക്കത്തിൽ ചിന്തിച്ചതും അവസാനം സംഘപരിവാർ പാർട്ടി ഒരു ക്രിസ്ത്യാനിയെ സ്ഥാനാർഥിയാക്കിയതും ഒന്നും വെറുതെയല്ല. പല രഹസ്യ ബന്ധങ്ങളുടെയും സൂചന തന്നെയാണ്. എങ്ങനെയും അധികാരത്തിൽ എത്തണമെന്ന വാശിയുള്ളവർ ഏതു ബന്ധത്തിനും താത്വിക പരിവേഷം കണ്ടെത്തും. ഇന്നലെ വരെ തീവ്രവാദ പാർട്ടിയായിരുന്ന വെൽഫെയർ പാർട്ടിയുടെ അസ്പൃശ്യത നീങ്ങിയതുപോലെ ന്യൂനപക്ഷ വർഗീയതയുടെ കുത്തക കോണ്ഗ്രസ് മുന്നണിക്കാവുകയും അവർ ജയം തുടരുകയും ചെയ്താൽ ബിജെപിയുടെ അസ്പൃശ്യതയും ഇല്ലാതാകാം. സിപിഎം-ബിജെപി മുന്നണി വന്നാൽ അവർക്ക് ലോക്സഭയിലും നിയമസഭയിലും അട്ടിമറി വിജയങ്ങളും സാധിക്കും. മുസ്ലിം പാർട്ടികളെ പേടിച്ചുള്ള ഇന്നത്തെ നിലപാടുകൾ മാറ്റുകയും ചെയ്യാം.
എക്കാലവും മികച്ച രീതിയിൽ സമ്മതിദാനാവകാശം വിനിയോഗിക്കുന്ന നിലന്പൂരിലെ വോട്ടർമാർ ഇക്കുറിയും അവരുടെ പാരന്പര്യം നിലനിർത്തി. 74.35 ശതമാനം പേർ വോട്ട് ചെയ്തു. ആര്യാടൻ ഷൗക്കത്ത് ജയിച്ചാൽ ആരും ഏറെ അദ്ഭുതപ്പെടില്ല. എന്നാൽ, തോറ്റാൽ വല്ലാതെ അദ്ഭുതപ്പെടും. സ്വരാജോ അൻവറോ ജയിച്ചാൽ നിരീക്ഷകർ ആകെ അദ്ഭുതപ്പെടും. ബിജെപിയുടെ മോഹൻ ജോർജ് തോറ്റാലും പതിനായിരത്തിലേറെ വോട്ടു പിടിച്ചാൽ അത് വലിയ സൂചനയാകും. നിലന്പൂരിൽ പിണറായിയും സതീശനും ഷൗക്കത്തും തോൽക്കണം എന്നാഗ്രഹിക്കുന്ന അൻവറിന് അതിന് ഒറ്റവഴിയാണുള്ളത്, അദ്ദേഹം ജയിക്കുക. എല്ലാം നാളെ അറിയാം. തെരഞ്ഞെടുപ്പ് ഫലം എന്തായാലും പിണറായി സർക്കാർ ഇങ്ങനെതന്നെ മുന്നോട്ടു പോകും.
ലോകത്താകെ ഇസ്ലാമിക ഭരണം കൊണ്ടുവരുന്നതിന് 1941 ഓഗസ്റ്റ് 26ന് പാക്കിസ്ഥാനിലെ ലാഹോറിലെ ഇസ്ലാമിയ പാർക്കിൽ സ്ഥാപിതമായ സംഘടനയാണ് ജമാഅത്ത് ഇസ്ലാമി. ഇസ്ലാം പണ്ഡിതനായ സയ്യദ് അബദുൾ മൗദൂദി മുസ്ലിം ബ്രദർഹുഡിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് സ്ഥാപിച്ച സംഘടനയാണിത്. രാഷ്ട്രീയം വിശ്വാസത്തിന്റെ അവിഭാജ്യഘടകമാണെന്ന് വിശ്വസിച്ച മതനേതാവാണ് മൗദൂദി. പാക്കിസ്ഥാനിലെ ഏറ്റവും പുരാതനമായ മത പാർട്ടിയാണിത്. നേതാവിനെ അമീർ എന്നു വിളിക്കുന്നു. ഇന്ത്യാ വിഭജനത്തിന് എതിരായിരുന്ന ഇവരാണ് പിന്നീട് പാക്കിസ്ഥാനെ ഇസ്ലാമിക രാഷ്ട്രമാക്കാൻ ഏറെ പ്രവർത്തിച്ചത്. പാക്കിസ്ഥാൻ ഉണ്ടായാൽ പോരാ ഇന്ത്യ മുഴുവൻ ഇസ്ലാമിക രാഷ്ട്രമാക്കണം എന്ന നിലപാടുകൊണ്ടാണ് അവർ വിഭജനത്തെ എതിർത്തത്.
ഇന്നത്തെ ഇന്ത്യയിലെ ജമാഅത്ത് ഇസ്ലാമി സ്ഥാപിക്കപ്പെട്ടത് അലഹബാദിൽ 1948 ഏപ്രിൽ 16നാണ്.1960 മുതൽ ഡൽഹിയാണ് ആസ്ഥാനം.1975 മുതൽ 1977 വരെയും പിന്നീട് 1992ലും കോണ്ഗ്രസ് സർക്കാരുകൾ ജമാഅത്ത് ഇസ്ലാമിയെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് ഇന്ത്യയിൽ നിരോധിച്ചു. എന്നാൽ, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് മതിയായ തെളിവില്ല എന്ന കാരണം പറഞ്ഞ് സുപ്രീംകോടതി നിരോധനം റദ്ദാക്കി.
കാഷ്മീരിലെ ജമാഅത്ത് ഇസ്ലാമിയുടെ ആസാദ് കാഷ്മീരി എന്ന സംഘടനയാണ് അവിടത്തെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. അവർ വിലക്കപ്പെട്ട സംഘടനയാണ്. ഹിസ്ബുൾ മുജാഹിദീൻ സ്ഥാപിച്ചത് അവരാണ്. ബംഗ്ലാദേശിൽ അടുത്തകാലംവരെ നിരോധിക്കപ്പെട്ട സംഘടനയായിരുന്നു ജമാഅത്ത് ഇസ്ലാമി. 2003ൽ റഷ്യ ജമാഅത്ത് ഇസ്ലാമിയെ നിരോധിച്ചു.
അവരുടെ വിദ്യാർഥി സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ (എസ്ഐഒ) ആണ് ഹമാസിനെതിരേ യുദ്ധം ചെയ്യന്ന ഇസ്രയേൽക്കാരെ ടാറ്റാ സാങ്കേതികമായി സഹായിക്കുന്നുവെന്ന കാരണം പറഞ്ഞ് ടാറ്റായുടെ ടെക്സ്റ്റൈൽ സ്ഥാപനമായ സുഡിയോ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തത്. മുസ്ലിം തീവ്രവാദത്തിന്റെ ഈറ്റില്ലമായ മുസ്ലിം ബ്രദർഹുഡിന്റെ പോഷകസംഘടനയാണ് ഹമാസ്. ഹമാസ് കമാന്ഡർ മഹ്മൂദ് അൽ സഹർ പ്രഖ്യാപിച്ചതനുസരിച്ച് യഹൂദരും ക്രൈസ്തവരും ഇല്ലാത്ത ലോകമാണ് ഹമാസ് ലക്ഷ്യം വയ്ക്കുന്നത്. മുസ്ലിം ബ്രദർഹുഡ്, ഹമാസ്, ബോക്കോ ഹറാം എന്നിവരെ വിമോചന പോരാളികളായാണ് ജമാഅത്ത് ഇസ്ലാമികൾ കാണുന്നത്.
ഏപ്രിലിൽ വഖഫ് നിയമ ഭേദഗതിക്കെതിരേ ജമാഅത്ത് പ്രവർത്തകർ കരിപ്പൂർ വിമാനത്താവളം ഉപരോധിച്ചപ്പോൾ മുസ്ലിം ബ്രദർഹുഡിന്റെയും ഹമാസിന്റെയും നേതാക്കളുടെ ചിത്രം ഏന്തിയിരുന്നു. ബിജെപിക്കാർ ബഹളമുണ്ടാക്കിയപ്പോൾ മാത്രമാണ് ഈ ചിത്രങ്ങളുമായി വന്നാൽ തങ്ങൾ ഒപ്പമുണ്ടാകില്ലെന്ന് ചിലരെങ്കിലും പറഞ്ഞത്. ഇവരുടെ ആഗോള തീവ്രവാദം, ജനാധിപത്യ മതേതര രാജ്യങ്ങളിലെ ഇരവാദം, വോട്ടിനുവേണ്ടി അവയെ കണ്ടില്ലെന്ന് നടിക്കുന്ന പ്രീണനരാഷ്ട്രീയം എല്ലാം മുസ്ലിം തീവ്രവാദികൾ മതരാഷ്ട്ര നിർമിതിക്കുള്ള ചവിട്ടുപടികളായി പ്രയോജനപ്പെടുത്തുകയാണ്. ഇതിലൂടെ ഹിന്ദു തീവ്രവാദവും നേരിയ അളവിൽ ക്രൈസ്തവ തീവ്രവാദവും ഇന്ത്യയിൽ ശക്തമാകുകയാണ്.
ഈ ആഗോള തീവ്രവാദ പ്രസ്ഥാനത്തിന്റെ കേരളത്തിലെ രാഷ്ട്രീയ പാർട്ടിയായ വെൽഫയർ പാർട്ടിയുമായാണ് നിലന്പൂരിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ബന്ധത്തിലായിരിക്കുന്നത്. അവർ മതരാഷ്ട്രവാദം ഉപേക്ഷിച്ചു എന്ന് സതീശന് എങ്ങനെ പറയാൻ കഴിയും. മതരാഷ്ട്രവാദം ഉപേക്ഷിച്ചാൽ അവർക്ക് ജമാഅത്ത് ഇസ്ലാമി ആയിരിക്കാൻതന്നെ സാധ്യമല്ല. അവർ പിഡിപി പോലെ കേരളത്തിൽ മാത്രം പ്രവർത്തിക്കുന്ന ഒരു മുസ്ലിം സംഘടനയും അല്ല.
വെൽഫെയർ പാർട്ടിയുമായി കോണ്ഗ്രസ് ചേർന്നത് വർഗീയതയ്ക്കുള്ള കീഴടക്കമായി സിപിഎം ചിത്രീകരിക്കുന്നതിൽ കഥയില്ല. 2009 മുതൽ 2019 വരെ വെൽഫെയർ പാർട്ടിയുടെ പിന്തുണ വാങ്ങിയവരാണ് സിപിഎം. അക്കാര്യം പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ കോണ്ഗ്രസുകാർ കൂടെ കൂട്ടിയപ്പോൾ വെൽഫെയർ പാർട്ടി വർഗീയ പാർട്ടിയായി. ഇരുമുന്നണിക്കും വർഗീയത സംബന്ധിച്ച് ഒറ്റ നിലപാടാണ്. തങ്ങൾക്ക് ഒപ്പമുള്ളവർ മതേതരക്കാർ, വിപ്ലവക്കാർ; എതിർപക്ഷത്തുള്ളവർ വർഗീയ പാർട്ടികൾ.
1960 വരെ മുസ്ലിം ലീഗ് വെൽഫെയർ പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയിലായിരുന്നു. ആർക്കും വേണ്ടത്തവർ. 1959ലെ വിമോചനസമരത്തിൽ കോണ്ഗ്രസ് നേതാവ് പി.ടി. ചാക്കോ ലീഗിനെയും പങ്കാളിയാക്കി. 1960ലെ തെരഞ്ഞെടുപ്പിൽ ലീഗുമായി മുന്നണിയായി മത്സരിച്ചു. അങ്ങനെ ലീഗിന്റെ അസ്പൃശ്യത മാറ്റി. എങ്കിലും ഭരണത്തിൽ പങ്കാളിത്തം കൊടുത്തില്ല. സ്പീക്കർസ്ഥാനം കൊടുത്തതുതന്നെ സ്പീക്കറാകുന്ന വ്യക്തി ലീഗ് അംഗത്വം രാജിവയ്ക്കണം എന്ന ഉപാധിയിൽ. ഈ തീരുമാനത്തെയാണ് തൊപ്പി ഊരിച്ച് സ്പീക്കറാക്കി എന്ന് ചരിത്രകാരന്മാർ പരിഹസിക്കുന്നത്.
ലീഗിന്റെ അസ്പൃശ്യത കോണ്ഗ്രസ് മാറ്റിയതോടെ സിപിഎം ഉണർന്നു. 1967ലെ സപ്തകക്ഷി മുന്നണിയിൽ ലീഗ് അംഗമായി. ഇഎംഎസ് മന്ത്രിസഭയിൽ അവരുടെ സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസമന്ത്രിയായി. മലപ്പുറം ജില്ലയും മലപ്പുറം ജില്ലയിൽ കാലിക്കട്ട് സർവകലാശാലയും നേടി. 1969ൽ ഇം.എം.എസിനെ വലിച്ചിട്ട് അച്യുതമേനോൻ മന്ത്രിസഭ ഉണ്ടാക്കി. അതിൽ സി.എച്ചായിരുന്നു ആഭ്യന്തരമന്ത്രി. 1995ലെ കരുണാകരന്റെ പതനത്തിലും 2004ലെ ആന്റണിയുടെ പതനത്തിലും ലീ
Tags :