ADVERTISEMENT
ടെഹ്റാൻ: ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ഇസ്രേലി യുദ്ധവിമാനങ്ങൾ ആക്രമണം തുടരുന്നു. ടെഹ്റാനിൽനിന്ന് 250 കിലോമീറ്റർ അകലെ അരാക് നഗരത്തിൽ സ്ഥിതിചെയ്യുന്ന പ്ലൂട്ടോണിയം ഉത്പാദനകേന്ദ്രത്തിൽ ഇന്നലെ ആക്രമണമുണ്ടായി. യുറേനിയം സന്പുഷ്ടീകരണ കേന്ദ്രമായ നതാൻസ് വീണ്ടും ലക്ഷ്യമിട്ടെന്നും ഇസ്രേലി സേന അറിയിച്ചു.
അരാക്കിലെ ഘനജല റിയാക്ടറിനു നേർക്ക് ആക്രമണമുണ്ടായെന്ന കാര്യം അന്താരാഷ്ട്ര ആണവോർജ ഏജൻസിയും സ്ഥിരീകരിച്ചു. മേഖലയിൽ അണുവികിരണച്ചോർച്ച ഉണ്ടായില്ല. ആക്രമണവിവരം ഇസ്രയേൽ മുൻകൂട്ടി അറിയിച്ചിരുന്നു. ജനങ്ങളെ ഒഴിപ്പിച്ചു മാറ്റിയതിനാൽ ആളപായം ഉണ്ടായില്ല.
നിരുപാധികം കീഴടങ്ങണമെന്ന അമേരിക്കൻ ആഹ്വാനം ഇറേനിയൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് തള്ളിയതിനു പിന്നാലെയായിരുന്നു ഇസ്രേലി ആക്രമണം.
Tags : iran israel middleeast conflict