ADVERTISEMENT
ടെഹ്റാൻ: ഇസ്രേലി ആക്രമണത്തിനിടെ ഇറാനിലുണ്ടായ ഭൂകന്പം അഭ്യൂഹങ്ങൾക്കിടയാക്കി. വടക്കൻ ഇറാനിലെ സെമ്നാൻ മേഖലയിൽ വെള്ളിയാഴ്ചയായിരുന്നു ഭൂകന്പം. ഇറാൻ അണ്വായുധം പരീക്ഷിച്ചതിന്റെ ഫലമായിട്ടാണ് ഭൂകന്പമെന്നാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്.
സെമ്നാനിൽനിന്ന് 27 കിലോമീറ്റർ തെക്കുപടിഞ്ഞാറ് പത്ത് കിലോമീറ്റർ ആഴത്തിലാണ് ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം.
ഇറേനിയൻ സേനയുടെ ബഹിരാകാശ, മിസൈൽ കേന്ദ്രങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. അതേസമയം, നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് ഇറാൻ അറിയിച്ചത്.
അണ്വായുധം പരീക്ഷിക്കുന്പോഴത്തെ ഉഗ്രസ്ഫോടനത്തിൽ ഭൂകന്പമുണ്ടാകും. എന്നാൽ ഇറാനിലുണ്ടായത് പ്രകൃതിദത്ത ഭൂകന്പമാണെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവേ അടക്കമുള്ള ഏജൻസികൾ വ്യക്തമാക്കി.
Tags :