ADVERTISEMENT
മോസ്കോ: റഷ്യൻ ആക്രമണത്തിൽനിന്നു യുക്രെയ്ൻകാരെ രക്ഷപ്പെടാൻ സഹായിച്ച നദെഷ്ദ റോസിൻസ്കയ എന്ന റഷ്യൻ യുവതിക്ക് മോസ്കോയിലെ സൈനികകോടതി 22 വർഷത്തെ തടവുശിക്ഷ വിധിച്ചു.
‘ആർമി ഓഫ് ബ്യൂട്ടീസ്’ എന്ന പേരിൽ ഗ്രൂപ്പ് രൂപവത്കരിച്ച നദെഷ്ദ 2022-23 കാലഘട്ടത്തിൽ റഷ്യൻ അധിനിവേശ യുക്രെയ്ൻ പ്രദേശങ്ങളിൽനിന്ന് 25,000 പേരെ രക്ഷപ്പെടാൻ സഹായിച്ചു.
യുക്രെയ്ൻ സേനയ്ക്കു സംഭാവന നല്കണമെന്ന സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ 2024 ഫെബ്രുവരിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹം, തീവ്രവാദപ്രവർത്തനം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയത്.
Tags :