ADVERTISEMENT
ലണ്ടൻ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. ക്യാപ്റ്റനടക്കം മാറി യുവനിരയുമായാണ് ഇന്ത്യ ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്. ടെസ്റ്റ് ലോകകപ്പിന്റെ ഭാഗമായുള്ള പരമ്പരയിൽ അഞ്ച് മത്സരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കോച്ച് ഗൗതം ഗംഭീറിനു കീഴിൽ പത്ത് ടെസ്റ്റുകളിൽ കളിച്ച ഇന്ത്യയ്ക്ക് മൂന്നെണ്ണത്തിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. ആറ് ടെസ്റ്റിൽ തോൽവി വഴങ്ങിയപ്പോൾ ഒരു മത്സരം സമനിലയിലായി.
ബംഗ്ലാദേശിനെതിരായ പരമ്പരയിൽ ജയിച്ചു തുടങ്ങിയെങ്കിലും ന്യൂസീലൻഡിനെതിരായ പരമ്പരയിലും ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും തോൽവിയറിഞ്ഞു. ഇംഗ്ലണ്ടിനെതിരായ പരമ്പര പരിശീലകനെന്ന നിലയിൽ ഗംഭീറിനും നിർണായകമാണ്.
വിരാട് കോഹ്ലിയും രോഹിത് ശർമയും വിരമിച്ചതിനാൽ ഇന്ത്യൻ ബാറ്റിംഗ് കരുത്തിനെ ബാധിക്കുമോയെന്ന് ആശങ്കയുണ്ടെങ്കിലും അതിൽ കാര്യമില്ലെന്നാണ് ടീം മാനേജുമെന്റ് പറയുന്നത്.
Tags :