x
ad
Fri, 20 June 2025
ad

ADVERTISEMENT

ഇന്ത്യന്‍ മണ്‍സൂൺ ‘കളക്‌ടേഴ്സ് എഡിഷൻ’

Mathewkutty T Koottummel
June 20, 2025 10:44 PM

അരുൺ ടോം

 

മെഴ്സിഡീസ് ബെന്‍സ് ഇന്ത്യ ഇന്ത്യന്‍ മണ്‍സൂണില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്ന പ്രത്യേക പതിപ്പ് പുറത്തിറക്കി. എഎംജി ജി 63 ‘കളക്‌ടേഴ്സ് എഡിഷന്‍’ എന്ന പേരിലാണ് ഈ പ്രത്യേക പതിപ്പ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. മെഴ്സിഡീസ് ഇന്ത്യയും മെഴ്സിഡീസ് ബെന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്‍റ് ഇന്ത്യയും ചേര്‍ന്നാണ് വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
മണ്‍സൂണില്‍ ഇന്ത്യന്‍ കാടുകളുടെയും ഭൂമിയുടെയും നിറങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വാഹനത്തിന് മെഴ്സിഡീസ് നിറം നല്‍കിയിരിക്കുന്നത്. കാടുകളിലെ പച്ചപ്പില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള മൈല്‍ഡ് ഗ്രീന്‍ മാഗ്നോ, മണ്ണില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള റെഡ് മാഗ്നോ എന്നീ രണ്ട് നിറങ്ങളിലാണ് എഎംജി ജി 63 കളക്‌ടേഴ്സ് എഡിഷന്‍ എത്തുക.

ഗോള്‍ഡ് അലോയി
പുറംഭാഗത്ത് ‘കളക്‌ടേഴ്സ് എഡിഷന്‍’ ബ്രാന്‍ഡിംഗിനൊപ്പം വശങ്ങളിലൂടെ നീളുന്ന സ്പെഷ്യല്‍ സൈഡ് പ്രൊട്ടക്ഷന്‍ സ്ട്രിപ്പ്, സ്പെയര്‍ വീല്‍ കവറില്‍ ‘വണ്‍ ഓഫ് തേര്‍ട്ടി’ എന്ന ഫലകം, എഡിഷന്‍ വ്യക്തമാക്കുന്ന ബാഡ്ജിംഗ്, സ്വര്‍ണ നിറത്തിലുള്ള 22 ഇഞ്ച് ടെക് ഗോള്‍ഡ് അലോയ് വീല്‍ എന്നിവ സ്റ്റാൻഡേർഡ് പതിപ്പില്‍ നിന്ന് കളക്‌ടേഴ്സ് എഡിഷനെ വ്യത്യസ്തവും മനോഹരവുമാക്കുന്നു.

ഗ്രാബ് ഹാന്‍ഡില്‍
ഉപഭോക്താക്കളുടെ പേര് ഉള്‍പ്പെടുത്തി കസ്റ്റമൈസ് ചെയ്യാവുന്ന പാസഞ്ചര്‍ ഗ്രാബ് ഹാന്‍ഡില്‍ ആണ് ക്യാബിന്‍റെ പ്രധാന ഹൈലൈറ്റ്. കറ്റാലാന ബീജ്, ബ്ലാക്ക് എന്നീ രണ്ടു നിറത്തിലുള്ള നാപ്പ ലെതറാണ് അകത്തളത്തിന് ഭംഗി നൽകുന്നത്. വാൾനട്ട് വുഡ് ട്രിം നിറമാണ് ഡാഷ്ബോർഡിന് നൽകിയിട്ടുള്ളത്. മറ്റു ഫീച്ചറുകളും ലേഔട്ടും എഎംജി ജി 63ലേതുപോലെ തന്നെ കളക്‌ടേഴ്സ് എഡിഷനിലും ലഭിക്കും.
അഡാപ്റ്റീവ് സസ്പെന്‍ഷനോടുകൂടിയ എഎംജി ആക്റ്റീവ് റൈഡ് കണ്‍ട്രോള്‍, ഇന്‍സ്ട്രുമെന്‍റ് ക്ലസ്റ്ററിനും ഇന്‍ഫോടെയിന്‍മെന്‍റിനുമുള്ള ട്വിന്‍ 12.3 ഇഞ്ച് ഡിസ്പ്ലേകള്‍, ഇന്‍ഫോടെയിന്‍മെന്‍റ് സ്ക്രീനിനുള്ള പുതിയ ഓഫ് റോഡ് കോക്ക്പിറ്റ് ഡിസ്പ്ലേ, 18 സ്പീക്കര്‍ ബര്‍മെസ്റ്റര്‍ ത്രിഡി സൗണ്ട് സിസ്റ്റം, 360 ഡിഗ്രി കാമറ എന്നിങ്ങനെ നീളും ഫീച്ചറുകള്‍.

30 യൂണിറ്റ് മാത്രം
പവര്‍ട്രെയിന്‍റെ കാര്യത്തില്‍ എഎംജി ജി 63 മോഡലില്‍നിന്ന് മെക്കാനിക്കലായ മാറ്റം വരുത്താതെയാണ് പുതിയ എഡിഷന്‍റെ വരവ്. വാഹനപ്രേമികള്‍ക്ക് പരിചിതമായ 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇതിനൊപ്പം 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തിന്‍റെ പിന്തുണയുമുണ്ട്. 22 എച്ച്പി പവര്‍ മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തിന്‍റെ വകയാണ്. 577 ബിഎച്ച്പി കരുത്തും 850 എന്‍എം പീക്ക് ടോര്‍ക്കും ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കും. ഒന്‍പത് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.
മണിക്കൂറില്‍ 240 കിലോമീറ്റര്‍ ടോപ്പ് സ്പീഡ് കൈവരിക്കാനാവുന്ന ഒാൾ വീൽ ഡ്രൈവാണ് വാഹനം. 4.4 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാവും. വാഹനത്തിന്‍റെ വില എഎംജി ജി 63 മോഡലിനെക്കാള്‍ 66 ലക്ഷം രൂപ കൂടുതലാണ്. 4.30 കോടി രൂപയാണ് എഎംജി ജി 63 കളക്ടേഴ്സ് എഡിഷന്‍റെ എക്സ്ഷോറൂം വില.
വാഹനം 30 യൂണിറ്റ് മാത്രമായിരിക്കും നിർമിക്കുക. ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെങ്കിലും ഈ വര്‍ഷം അവസാനത്തോടെയായിരിക്കും നിരത്തിലിറങ്ങുക.

Tags : Mercedes collector's edition

Related News