ADVERTISEMENT
ടെൽ അവീവ്: ഇറാനുമായുള്ള സംഘർഷം മൂർച്ഛിച്ചിരിക്കേ ഇസ്രയേലിന്റെ ടെൽ അവീവ് സ്റ്റോക് എക്സ്ചേഞ്ച് (ടിഎഎസ്ഇ) സൂചിക നാലു ശതമാനത്തോളം ഉയർന്നു.
52 ആഴ്ചത്തെ ഏറ്റവും ഉയർന്ന നിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ ഇറാന്റെ മിസൈൽ ആക്രമണത്തിൽ ടെൽ അവീവിലെ പുതിയ സ്റ്റോക് എക്സ്ചേഞ്ച് കെട്ടിടത്തിന് നാശനഷ്ടങ്ങളുണ്ടായെന്ന് റിപ്പോർട്ടുണ്ട്.
പ്രാദേശിക സമയം രാവിലെ 10 മണിക്ക് തുറന്ന വിപണികൾ, സെഷനിലുടനീളം സ്ഥിരമായി ഉയർന്നു. ബെഞ്ച്മാർക്ക് സൂചിക വ്യാപാരത്തിനിടെ ഏറ്റവും ഉയർന്ന നിരക്കിൽ 4.7 ശതമാനം വരെ ഉയർന്നു.
ജൂണ്‍ 12 ന് 4 ശതമാനം ഇടിവിനുശേഷം സൂചികയുടെ തുടർച്ചയായ അഞ്ചാമത്തെ ഉയർച്ചയാണിത്. ടിഎ125 സൂചിക ഈ വർഷം ഇതുവരെ 16 ശതമാനം ഉയർന്നു, എസ് & പി 500 ന്റെ 2 ശതമാനം നേട്ടത്തെ മറികടന്നു.
ടിഎഎസ്ഇയുടെ ഓൾ ഷെയർ ഇൻഡക്സ് 0.5 ശതമാനം ഉയർന്ന് 52 ആഴ്ചത്തെ ഉയർന്ന നിരക്കായ 2574.89ലെത്തി. ടിഎ-35, ടിഎ-125 സൂചികകൾ 52 ആഴ്ചത്തെ ഉയരത്തിൽ യഥാക്രമം 2810.08, 2850.08ലെത്തി.
ഇറാൻ-ഇസ്രയേൽ യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രേലി സ്റ്റോക് എക്സ്ചേഞ്ചിന്റെ മുൻനിര സൂചികയായ ടിഎ 125 ഉയർച്ചയിലാണ്. ഈ കാലയളവിൽ 5 ശതമാനം നേട്ടമുണ്ടായി. മേയ് മാസത്തിൽ 6.55 ശതമാനവും ഏപ്രിലിൽ 4.53 ശതമാനവും ഉയർച്ച രേഖപ്പെടുത്തിയതിനെ തുടർന്ന് ജൂണിൽ ഇതുവരെ ഏകദേശം അഞ്ചു ശതമാനം ഉയർന്നിട്ടുണ്ട്.
Tags :