ADVERTISEMENT
ലീഡ്സ്: ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് 371 റൺസ് വിജയ ലക്ഷ്യം. കെ.എല്‍.രാഹുലിന്റെയും (137) ഋഷഭ് പന്തിന്റെയും (118) സെഞ്ചുറി മികവില്‍ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 364 റണ്‍സെടുത്തു. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് ആറു റണ്‍സിന്റെ ലീഡുണ്ടായിരുന്നു.
രണ്ടിന് 90 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് രണ്ടു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് നഷ്ടമായിരുന്നു. എട്ടു റണ്‍സെടുത്ത ഗില്ലിനെ ബ്രൈഡന്‍ കാര്‍സാണ് പുറത്താക്കിയത്. നാലാം വിക്കറ്റില്‍ ഒന്നിച്ച രാഹുല്‍ - പന്ത് സഖ്യം മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി.
രവീന്ദ്ര ജഡേജ (25*) ചെറിയ ചെറുത്തുനിൽപ്പ് നടത്തിയെങ്കിലും വാലറ്റക്കാർ വേഗത്തിൽ കൂടാരം കയറിയതോടെ ഇന്ത്യയുടെ സ്കോർ 364 റൺസിന് അവസാനിച്ചു. ഇംഗ്ലണ്ടിനായി ജോഷ് ടോംഗും ബ്രൈഡൻ കാർസെയും മൂന്നും ഷോയിബ് ബഷീർ രണ്ട് വിക്കറ്റും വീഴ്ത്തി.
Tags :