ADVERTISEMENT
ന്യൂഡൽഹി: നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66 ൽ കാസർഗോഡ് ജില്ലയിലെ ചെർക്കളയിൽ റോഡിന്റെ സുരക്ഷാ ഭിത്തി തകർന്നതടക്കമുള്ള സംഭവത്തിൽ കരാർ കന്പനിയായ മേഘ കൺസ്ട്രക്ഷൻസിനെ ഭാവിയിലെ നിർമാണ ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് ദേശീയപാത അഥോറിറ്റി വിലക്കി. ഇതിന് പുറമേ ഒൻപത് കോടി രൂപ പിഴ ചുമത്തിയത് ഉൾപ്പെടെ കാരണം കാണിക്കൽ നോട്ടീസും അയച്ചിട്ടുണ്ട്.
രൂപകൽപ്പനയിലെ പിഴവ്, ഡ്രയ്നേജ് സംവിധാനത്തിലെ അപാകത, സംരക്ഷണഭിത്തിയുടെ നിർമാണത്തിൽ വന്ന വീഴ്ച തുടങ്ങിയ കാരണങ്ങളാലാണ് സംഭവമെന്നാണ് പ്രാഥമിക കണ്ടെത്തൽ.
ദേശീയപാത 66 ന്റെ രൂപകൽപ്പനയും നിർമാണവും വിലയിരുത്തുന്നതിനും അവലോകനം ചെയ്യുന്നതിനുമായി സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ഉദ്യോഗസ്ഥൻ, ഐഐടി പാലക്കാട്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരെ ഉൾപ്പെടുത്തി വിദഗ്ധ സമിതിയെ രൂപീകരിച്ചിട്ടുണ്ടെന്നും ഇവർ നിർ ദേശിക്കുന്ന മാറ്റങ്ങൾ അഥോറിറ്റി സ്വീകരിക്കുമെന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചു.
Tags :