ADVERTISEMENT
അഹമ്മദാബാദ്: അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ് കൊല്ലപ്പെട്ട 270 പേരിൽ 163 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.
124 മൃതദേഹങ്ങൾ ബന്ധുക്കൾക്കു കൈമാറുകയും ചെയ്തുവെന്ന് അഹമ്മദാബാദ് സിവിൽ ആശുപത്രി സൂപ്രണ്ട് ഡോ.രാകേഷ് ജോഷി അറിയിച്ചു. അവശേഷിച്ച മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയ്ക്കുശേഷം ഉടൻ ബന്ധുക്കൾക്കു കൈമാറും. മൃതദേഹങ്ങളിൽ പലതും തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണ്.
ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ കൊല്ലപ്പെട്ടത് ആരാണെന്ന് കണ്ടെത്താനാവൂ. 250 പേരുടെ ഡിഎൻഎ സാന്പിളുകളാണ് ഇതിനകം ശേഖരിച്ചിരുന്നത്. ചികിത്സയിലായിരുന്ന 71 പേരിൽ ഒന്പതുപേർ ആശുപത്രിയിൽ തുടരുകയാണ്.
ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ മരണത്തിനു കീഴടങ്ങി. മെഡിക്കൽ കോളജിലെ നാലു വിദ്യാർഥികളാണ് അപകടത്തിൽ കൊല്ലപ്പെട്ടത്-അദ്ദേഹം പറഞ്ഞു.
Tags :