ADVERTISEMENT
ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ കൊല്ലപ്പെട്ട സംഭവം ബിജെപിയും ജെഡിഎസും നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്നു കോൺഗ്രസ് നേതാവ് എം. ലക്ഷ്മണ.
സംഭവം അന്വേഷിക്കുന്ന ജസ്റ്റീസ് മൈക്കിൾ ഡി. കുൻഹയ്ക്ക് ഇതു സംബന്ധിച്ച പരാതി സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജൂൺ നാലിന് ഉച്ചയ്ക്കു 12നും ഉച്ചകഴിഞ്ഞ് മൂന്നിനും കോൺഗ്രസും ജെഡിഎസും എക്സിൽ പോസ്റ്റ് ചെയ്ത രണ്ടു കുറിപ്പുകൾ യുവാക്കളെ പ്രകോപിപ്പിച്ചു.
15 പേരടങ്ങുന്ന സംഘം മതിലിനു സമീപം ആളുകളെ പിടിച്ചുതള്ളുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുമുണ്ട്. സ്ഥലത്ത് പ്രശ്നങ്ങളുണ്ടാക്കാൻ ബിജെപി അയച്ചവരാണെന്നു ന്യായമായും സംശയിക്കാം.
കുൻഹ നേതൃത്വം നൽകുന്ന ജുഡീഷൽ കമ്മീഷനു മുന്പാകെ താൻ മൊഴി കൊടുത്തുവെന്നും വീഡിയോ തെളിവുകൾ ഉടൻ സമർപ്പിക്കുമെന്നും ലക്ഷ്മണ അറിയിച്ചു.
ന്യൂനപക്ഷ വിഭാഗത്തിൽനിന്നുള്ള സത്യസന്ധനായ ജസ്റ്റീസ് കുൻഹയെക്കുറിച്ച് പത്രസമ്മേളനത്തിൽ അപമര്യാദയായി സംസാരിച്ച ബിജെപി നേതാവ് ആർ. അശോകയ്ക്കെതിരേ പോലീസിൽ പരാതി കൊടുത്തിട്ടുണ്ടെന്നും ലക്ഷ്മണ പറഞ്ഞു.
Tags : bengaluru tragedy lakshmana