ADVERTISEMENT
ടെഹ്റാൻ: ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ ആസ്ഥാനം മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തതായി അവകാശപ്പെട്ട് ഇറാന് രംഗത്ത്. ഇസ്ലാമിക് റെവല്യൂഷൻ ഗാര്‍ഡ്സ് കോര്‍പ്സിന്റെ അവകാശവാദത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ താസ്നിംമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്
മൊസാദ് ആസ്ഥാനം തീപിടിച്ച നിലയില്‍ എന്ന് പറഞ്ഞുകൊണ്ടുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടിട്ടുണ്ട്. പ്രാദേശിക സമയം ചൊവ്വാഴ്ച പുലർച്ചെയായിരുന്നു വ്യോമാക്രണം. എന്നാൽ ആക്രമണം ഇസ്രയേൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഇസ്രയേലിലെ സിവിലിയൻ, സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ഇതുവരെ 400ഓളം ബാലിസ്റ്റിക് മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളും വിക്ഷേപിച്ചിട്ടുണ്ടെന്ന് ഇസ്രയേൽ അധികൃതർ സ്ഥിരീകരിച്ചു. ആക്രമണത്തിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ടെന്നും
ഇസ്രയേല്‍ പ്രതിരോധസേന വ്യക്തമാക്കി.
ഇതിനിടെ ഇസ്രയേലിന്റെ എഫ്-35 യുദ്ധ വിമാനവും വെടിവെച്ചിട്ടതായും ഇറാന് അവകാശപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ ഇറാനിലെ തബ്രീസിലാണ് ഏറ്റവും ഒടുവിലായി എഫ്-35 വിമാനം വെടിവെച്ചിട്ടത്. സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഇത് നാലാമത്തെ എഫ്-35 വിമാനമാണ് തകര്‍ക്കുന്നതെന്ന് ഇറാന് സായുധസേന അറിയിച്ചു.
Tags :