ADVERTISEMENT
ടെഹ്റാൻ: ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഇറാന് കനത്ത തിരിച്ചടി. ഇറാന്റെ പ്രധാന ആണവ റിയാക്ടറുകളില്‍ ഒന്നായ നതാന്‍സ് ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നു.
ആക്രമണത്തിൽ ഇറാന്റെ റവല്യൂഷണറി ഗാർഡ് തലവൻ ഹൊസൈൻ സലാമി കൊല്ലപ്പെട്ടു. രണ്ട് മുതിർന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ജനവാസ കേന്ദ്രങ്ങളും ഇസ്രയേല്‍ ആക്രമിച്ചെന്ന് ഇറാന് അവകാശപ്പെട്ടു. കുട്ടികള്‍ അടക്കം നിരവധി പേര് കൊല്ലപ്പെട്ടെന്നും ഇറാന് വ്യക്തമാക്കി.
ആക്രമണത്തെ സൗദിയും ഒമാനും അപലപിച്ചിട്ടുണ്ട്. സഹോദര രാഷ്ട്രമായ ഇറാനെ ആക്രമിച്ചത് അംഗീകരിക്കാനാവില്ലെന്ന് സൗദി വ്യക്തമാക്കി.
അതേസമയം ഇറാന് തിരിച്ചടി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേലില്‍ ഡ്രോണ്‍ ആക്രമണം തുടരുകയാണെന്നാണ് വിവരം.