ADVERTISEMENT
തിരുവനന്തപുരം: ഐടിഐകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 1,444 കോടി രൂപയുടെ പദ്ധതി കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രി ജയന്ത് ചൗധരിയ്ക്ക് സമർപ്പിച്ചതായി മന്ത്രി വി. ശിവൻകുട്ടി. ഹബ് ആൻഡ് സ്പോക്ക് മാതൃകയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.
ഹബ്ബ് ഐടിഐകളായി തിരുവനന്തപുരം ചാക്ക, എറണാകുളം കളമശേരി, കോഴിക്കോട്, പാലക്കാട് മലന്പുഴ എന്നിവയെ ഉൾപ്പെടുത്തി. ഓരോ ഹബ്ബ് ഐടിഐയ്ക്കും 200 കോടിയും സ്പോക്ക് ഐടിഐകൾക്ക് 40 കോടിയുമാണ് വകയിരുത്തിയിരിക്കുന്നത്.
ഈ പദ്ധതിയുടെ 50 ശതമാനം കേന്ദ്ര വിഹിതവും 33.33 ശതമാനം സംസ്ഥാന വിഹിതവും 16. 67 ശതമാനം വിവിധ വ്യവസായ സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ടിൽ നിന്നുമാണ് ഉപയോഗിക്കുക. അഞ്ചു വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
Tags :