ADVERTISEMENT
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ സാമ്പത്തിക പ്രതിസന്ധികൾ ചാൻസലർകൂടിയായ ഗവർണർക്കു മുന്നിൽ തുറന്നു പറഞ്ഞ് വൈസ് ചാൻസലർമാർ.
ഇന്നലെ ഗവർണർ വിളിച്ചു ചേർത്ത വിസിമാരുടെ യോഗത്തിലാണ് സർവകലാശാലകളുടെ പ്രതിസന്ധികൾ വിസിമാർ വ്യക്തമാക്കിയത്.
സർവകലാശാലകളുടെ പദ്ധതി വിഹിതത്തിൽ പകുതിയോളം സർക്കാർ വെട്ടിക്കുറയ്ക്കുന്നത് ഗുരുതര സാന്പത്തിക പ്രതിസന്ധിയുണ്ടാക്കുകയാണ്. സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുകയാണ്. വി.സിമാരുടെ പരാതികൾ കേട്ട ഗവർണർ രാജേന്ദ്ര ആർലേക്കർ ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്നു വ്യക്തമാക്കി.
ഇന്നലെ രാജ്ഭവനിൽ ഗവർണർ വിളിച്ച യോഗത്തിൽ 10 വിസിമാരാണ് പങ്കെടുത്തത്. കണ്ണൂർ, ഓപ്പണ്‍ സർവകലാശാല വി.സിമാർ അവധി ചോദിച്ചിരുന്നു. എംജി വിസി വിദേശത്തായതിനാൽ പങ്കെടുത്തില്ല.
ഇന്ദിരാഗാന്ധി ഓപ്പണ്‍ സർവകലാശാലയുടെ കോഴ്സുകൾ എല്ലാ സർവകലാശാലകളും അംഗീകരിക്കണമെന്ന് ഗവർണർ വി.സിമാരോട് നിർദേശിച്ചു. അംഗീകരിക്കുന്നതിൽ തടസമില്ലെന്നും പിഎസ്സി തുല്യതാ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതാണ് പ്രശ്നമെന്നും വിസിമാർ അറിയിച്ചു. എല്ലാ സർവകലാശാലകളും അക്കാഡമിക് കലണ്ടർ കൃത്യമായി പാലിക്കണമെന്നും പരീക്ഷയും ഫലപ്രഖ്യാപനവും സമയത്ത് നടത്തണമെന്നും ഗവർണർ കർശന നിർദേശം നല്ക
Tags :