ADVERTISEMENT
ജോണി വാക്കർ സിനിമയിലെ വില്ലൻ വേഷം വേണ്ടെന്നുവച്ചതിന്റെ കാരണം വെളിപ്പെടുത്തി നടനും സംവിധായകനുമായ ലാൽ. അക്കാലത്ത് തന്റെ ഇമേജിനെ ഈ വേഷം ബാധിക്കുമെന്നു കരുതിയാണ് ആ വേഷത്തോട് നോ പറഞ്ഞതെന്ന് ലാൽ പറഞ്ഞു.
കേരള ക്രൈം ഫയൽസ് സീസൺ 2 സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സൈന സൗത്ത് പ്ലസിനു നൽകിയ അഭിമുഖത്തിലാണ് ലാൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘അന്ന് ഞങ്ങൾ നല്ല ചെറുപ്പക്കാർ, ഒരു കുഴപ്പത്തിനും പോകാത്ത വളരെ നല്ല സംവിധായകർ. നമുക്കള്ളതിനേക്കാള് കൂടുതല് നല്ല പേരു കിട്ടിയിരിക്കുന്ന ആളുകളാണ്. ഒട്ടും നമ്മൾ ചീത്തയാകാൻ പാടില്ലെന്ന ബാധ്യതയും ആ സമയത്ത് ഞങ്ങൾക്കുണ്ട്.
എല്ലാവരും നല്ല പിള്ളേർ, നല്ല പിള്ളേർ എന്നു പറയുമ്പോൾ ഒരു കുഴപ്പവും ചെയ്യാൻ പറ്റാത്ത അവസ്ഥ. ആ സമയത്താണ് ജോണി വാക്കർ വരുന്നത്.
കഞ്ചാവും ഡ്രഗ്സും ഒക്കെ ഉപയോഗിക്കുന്ന സ്വാമി എന്ന വില്ലൻ. നമ്മുടെ ഇമേജിനെ അതു ബാധിക്കുമെന്ന തോന്നൽ അന്നു വന്നതുകൊണ്ട് ഇല്ല എന്നു പറഞ്ഞു. പക്ഷേ കാലം കഴിയുന്തോറും ബുദ്ധി കൂടുമല്ലോ, കുറച്ചുകൂടി ബുദ്ധിവച്ചപ്പോഴാണ്, കളിയാട്ടത്തിനുവേണ്ടി ജയരാജ് വീണ്ടും വിളിക്കുന്നത്.
അതിനു പുറമെ അതൊരു ഷേക്സ്പിയറിന്റെ കഥാപാത്രമാണെന്നും അറിഞ്ഞു. അത് നഷ്ടപ്പെടുത്തുന്നത് ശരിയല്ലെന്ന് സംവിധായകൻ സിദ്ധിഖും ഫാസിൽ സാറിന്റെ സഹോദരനും എന്നോടു പറഞ്ഞു. അങ്ങനെയാണ് ‘കളിയാട്ടം’ ചെയ്യുന്നത്. ലാൽ പറഞ്ഞു.
അഭിനയത്തിൽ ലാലിന്റെ ആദ്യ അരങ്ങേറ്റം കൂടിയായിരുന്നു കളിയാട്ടത്തിലെ പണിയൻ. ലാൽ വേണ്ടെന്നു വച്ച ജോണി വാക്കറിലെ ആ വില്ലൻ വേഷം പിന്നീട് ചെയ്തത് ബംഗളൂരു സ്വദേശിയായ കമാൽ ഗൗർ ആണ്.
Tags : lal johnywalker movie