ADVERTISEMENT
നിലന്പൂർ: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിലന്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്. ചുങ്കത്തറ മാർത്തോമ്മാ കോളജിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിട്ടുള്ള ബാലറ്റ് പെട്ടികൾ ഇന്നു രാവിലെ എട്ടിന് കൗണ്ടിംഗ് സ്റ്റേഷനിലെത്തിച്ച് വോട്ടെണ്ണൽ ആരംഭിക്കും. 8.30ന് ആദ്യസൂചനകൾ ലഭിച്ചുതുടങ്ങും. പോസ്റ്റൽ വോട്ടുകളാകും ആദ്യം എണ്ണുക. 1402 പോസ്റ്റൽ വോട്ടുകളാണുള്ളത്. 1,74,667 വോട്ടുകളാണ് 263 പോളിംഗ് ബൂത്തുകളിലായി രേഖപ്പെടുത്തിയിട്ടുള്ളത്. യുഡിഎഫും എൽഡിഎഫും വിജയ പ്രതീക്ഷയിൽ തന്നെയാണ്.
യുഡിഎഫിനെയും കോണ്‍ഗ്രസിനെയും സംബന്ധിച്ച് നിലന്പൂർ മണ്ഡലം തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ വലിയ പ്രത്യാഘാതമുണ്ടാകും. വിജയം ഉറപ്പാണെന്നാണ് യുഡിഎഫ് വിലയിരുത്തൽ. എം. സ്വരാജിലൂടെ മണ്ഡലം നിലനിർത്താനായില്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയന് അത് കനത്ത പ്രഹരമാകും. മണ്ഡലത്തിലെ ജനങ്ങളുടെ പിന്തുണ ഉണ്ടെന്ന പി.വി. അൻവറിന്റെ അവകാശവാദം തെളിയിക്കാൻ കുറഞ്ഞത് 15,000 വോട്ടുകളെങ്കിലും നേടേണ്ടതുണ്ട്.
എൻഡിഎയ്ക്കിത് അഭിമാനപോരാട്ടമാണ്. ക്രൈസ്തവ വിഭാഗത്തിൽനിന്ന് ഒരു സ്ഥാനാർഥിയെ നിർത്തി മത്സരിക്കുന്പോൾ 2021 ൽ ലഭിച്ച 8594 വോട്ടിൽ കൂടുതൽ വോട്ടുകൾ നേടേണ്ടതുണ്ട്.
Tags :