x
ad
Wed, 18 June 2025
ad

ADVERTISEMENT

യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശുന്നു; ഇത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് ഗോവിന്ദന്‍

Jobin Sebastian
June 18, 2025 02:50 PM

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി പിന്തുണ പ്രഖ്യാപിച്ച സംഭവത്തില്‍ യുഡിഎഫിനെ വീണ്ടും കടന്നാക്രമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കോണ്‍ഗ്രസും ലീഗും ജമാഅത്തെ ഇസ്ലാമിയെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കി. ഈ നീക്കം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ഗോവിന്ദന്‍ പ്രതികരിച്ചു.

യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശുകയാണ്. എല്‍ഡിഎഫിന് വര്‍ഗീയതയുടെ കൂട്ടുവേണ്ട. ആര്‍എസ്എസുമായി സിപിഎം ഒരു കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ല.

അടിയന്തരാവസ്ഥക്കാലത്ത് യോജിച്ചത് ജനകീയ മുന്നേറ്റത്തിന്‍റെ ഭാഗമായാണ്. ചരിത്രത്തെ ചരിത്രമായി കാണണം. ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത് വ്യാജപ്രചാരവേലയാണ്.

ആര്‍എസ്എസുമായി രാഷ്ട്രീയ മുന്നണിയെന്ന നിലയില്‍ സിപിഎം ചേര്‍ന്നിട്ടേയില്ല. ആ നിലപാടില്‍ ഒരു മാറ്റവും ഇല്ല. വിമോചന സമരകാലത്ത് ആര്‍എസ്എസുമായി ബന്ധമുണ്ടാക്കിയത് കോണ്‍ഗ്രസാണെന്നും ഗോവിന്ദന്‍ വിമര്‍ശിച്ചു.

രാജ്ഭവന്‍ കാവിവത്ക്കരണത്തിന്‍റെ കേന്ദ്രമായി മാറുകയാണെന്നും ഗോവിന്ദന്‍ പറഞ്ഞു. ഇനി അവിടെ എപ്പോഴാണ് ഗോഡ്‌സെയുടെ ചിത്രം വയ്ക്കുകയെന്ന് അറിയില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Tags : MVGovindhan UDF

Related News