ADVERTISEMENT
വൈപ്പിൻ: കടലിൽ മത്സ്യലഭ്യത കുറഞ്ഞതോടെ മത്തിക്ക് തീവില. ഒരു കിലോ ഇടത്തരം മത്തിക്ക് 350 രൂപയാണ് ഇപ്പോഴത്തെ വില. തീരദേശത്തോട് ചേർന്നുള്ള പ്രാദേശിക മാർക്കറ്റുകളിലെ വിലയാണിത്. കിഴക്കൻ മേഖലയിലും മറ്റും 400 രൂപ വരെയാകും.
ഒരു മാസം മുമ്പുവരെ തീരദേശമാർക്കറ്റുകളിൽ രണ്ടര കിലോ മത്തിക്ക് 100 രൂപ മാത്രമായിരുന്നു വില. എന്നാൽ ഇപ്പോൾ തീരക്കടലിൽ മത്തിയുടെ ലഭ്യത കുറഞ്ഞതാണ് വില കൂടാൻ കാരണമത്രേ. ഹാർബറിൽനിന്ന് മൊത്തക്കച്ചവടക്കാർ ലേലം ചെയ്തെടുക്കുമ്പോൾതന്നെ മത്തിക്ക് കിലോയ്ക്ക് 230 രൂപ വില വീഴുന്നുണ്ടെന്ന് മുനമ്പം ഹാർബറിലെ മൊത്തവ്യാപാരികളായ എ.ആർ. ബിജുകുമാർ, പി.എസ്. ഷൈൻ എന്നിവർ പറയുന്നു.
ഐസ്, കയറ്റുകൂലി, വാഹന വാടക എല്ലാംകൂടി വരുമ്പോൾ 250 രൂപയോളം ചെലവ് വരുമത്രേ. ട്രോളിംഗ് നിരോധനത്തെ തുടർന്ന് ബോട്ടുകൾ കടലിൽ പോകാത്തതും മത്സ്യവില ഉയാരാൻ കാരണമായിട്ടുണ്ട്.
Tags :