x
ad
Thu, 19 June 2025
ad

ADVERTISEMENT

വിദേശപര്യടനം പൂർത്തിയായി; നരേന്ദ്രമോദി ഇന്ത്യയിലേക്ക് തിരിച്ചു

Jobin Sebastian
June 19, 2025 06:37 AM

ന്യൂഡൽഹി: സൈപ്രസ്, കാനഡ, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് തിരിച്ചു. ഇന്നലെ ക്രൊയേഷ്യയിലെത്തിയ പ്രധാനമന്ത്രിയെ ഗായത്രി മന്ത്രം ചൊല്ലിയാണ് സ്വീകരിച്ചത്.

ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ക്രൊയേഷ്യ സന്ദർശിക്കുന്നത്. ക്രൊയേഷ്യയിലെ ഇന്ത്യൻ വംശജരുടെ ആവേശം ഇരു രാജ്യങ്ങൾക്കും ഇടയിലെ ബന്ധത്തെ ദൃഡപ്പെടുത്തുമെന്ന് സന്ദർശന വേളയിൽ മോദി എക്സില്‍ കുറിച്ചു.

ഖലീസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജറിന്‍റെ വധത്തിന് പിന്നാലെ വഷളായ ഇന്ത്യ - കാനഡ നയതന്ത്ര ബന്ധത്തിലെ വിള്ളലുകൾ പരിഹരിക്കാൻ മോദിയുടെ സന്ദർശനത്തിലൂടെ കഴിഞ്ഞെന്ന് റിപ്പോർട്ടുകളുണ്ട്.

ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും നടത്തിയ കൂടിക്കാഴ്ചയിൽ നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കാൻ ധാരണയിലെത്തിയിരുന്നു.

Tags :

Related News