ADVERTISEMENT
ടെൽ അവീവ്: ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയ മൂന്നു ബന്ദികളുടെ മൃതദേഹങ്ങൾ ഇസ്രേലി സേന വീണ്ടെടുത്തു. ഓഫ്ര കെയ്ദർ, യോദനാദൻ സമരാനോ, സൈനികനായ ഷായി ലെവിൻസൺ എന്നിവരുടെ മൃതദേഹങ്ങളാണ് ഗാസയിൽനിന്നു കണ്ടെടുത്തത്. മൂന്നുപേരെയും ഹമാസ് ഭീകരർ 2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനിടെ വധിച്ച് മൃതദേഹങ്ങൾ കടത്തിക്കൊണ്ടുപോയതാണ്.
ഹമാസിന്റെ കസ്റ്റഡിയിൽ 50 ബന്ദികൾകൂടിയുണ്ട്. ഇതിൽ 20 പേരേ ജീവനോടെയുള്ളൂ എന്നാണ് അനുമാനം.
Tags : Israeli hostages