x
ad
Sat, 21 June 2025
ad

ADVERTISEMENT

സുസ്ഥിര കാർഷിക അഭിവൃദ്ധിക്കായി രൂപരേഖ

Anjana Mariya
June 14, 2025 12:10 PM

2030ൽ കർഷകരുടെ യഥാർഥ വരുമാനം ഇരട്ടിയാക്കാൻ ലക്ഷ്യമിടണം. കാലാവസ്ഥാ ആഘാതങ്ങളുടെ നിരക്ക് നേർപകുതിയായി കുറയ്ക്കാൻ കഴിയണം. ഇവ നേടിയെടുക്കാൻ പ്രകൃതി സൗഹൃദ സഹകരണാടിസ്ഥാനത്തിൽ മൂല്യവർധന സാധ്യമാക്കണം. ആധുനിക കൃഷിരീതികൾ ഏർപ്പാടാക്കാൻ കഴിയേണ്ടതുണ്ട്. ഈ ലക്ഷ്യപ്രാപ്തിക്കായി അഞ്ച് മുഖ്യ പ്രവർത്തന മേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കാവുന്നതാണ്.

1. കൃഷിസ്ഥലം-ജലം: തരിശായികിടക്കുന്ന ഒരു ലക്ഷം ഹെക്‌ടർ നെൽപ്പാടങ്ങളിൽ കൃഷിയിറക്കുക, സൂക്ഷ്മജലസേചന ലഭ്യത 50% വർധിപ്പിക്കുക, ഡിജിറ്റൽ ലാൻഡ് ബാങ്കുകൾ രൂപീകരിക്കുക, പൊതുകുളങ്ങൾ, കിണറുകൾ, ജലാശയങ്ങൾ സംരക്ഷിക്കുക, സൗരോർജ പന്പുസെറ്റുകളുടെ ഉപയോഗം വ്യാപകമാക്കുക.

തരിശുകിടക്കുന്ന കൃഷിയിടം കൃഷിക്കായി വാടകയ്ക്കു ലഭ്യമാക്കാനുതകുന്ന പോർട്ടലുകൾ സജ്ജീകരിച്ച് 2025-26 ഓടെ 25,000 ഹെക്‌ടർ കൃഷിയിടം പുതുതായി കൃഷി ചെയ്യുക, ഇത് 2030ൽ ഒരു ലക്ഷം ഹെക്‌ടർവരെയെത്തിക്കാൻ കഴിയട്ടെ. ഈ കൃഷിയിടങ്ങളിൽ സൂക്ഷ്മതല ജലസേചന സൗകര്യങ്ങൾ 45 ശതമാനം സ്ഥലങ്ങളിലും വ്യാപിപ്പിക്കുകയും വേണം.

2. പുതുമയുള്ള സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഭക്ഷ്യ ഉത്പാദനക്ഷമത 20 ശതമാനംവരെ ഉയർത്തേണ്ടതുണ്ട്. ആയതിലേക്ക് സൂക്ഷ്മതല കൃഷിരീതികൾ, ഡ്രോണുകൾ, എഫ്പിഒ എന്നിവകളുടെ പ്രവർത്തനങ്ങൾ വ്യാപകമായി മെച്ചപ്പെടുത്തണം.

3. വിപണികൾ, മാർക്കറ്റിംഗ് മൂല്യവർധന ശ്രേണികൾ/കണ്ണികൾ വിപുലീകരിക്കണം. കർഷകരുടെ ഉത്പാദനത്തിന്‍റെ 50 ശതമാനവും എഫ്ഡിഒകൾ വഴി ഏറ്റെടുത്ത് നിർവഹിക്കണം. മൊത്ത മൂല്യവർധന 25% ആക്കി ഇരട്ടിയാക്കണം. ഇതിനായി, ‘നിളാ’ ഇ-ട്രെയിനിംഗ് പ്ലാറ്റ്ഫോം സൗകര്യങ്ങൾ കർഷകർക്കു ലളിതമായി ലഭ്യമാക്കി അവരുടെ പങ്കാളിത്തം വർധിപ്പിക്കേണ്ടതുണ്ട്. അഗ്രോ-പ്രോസസിംഗ് പ്ലാന്‍റുകൾ സ്ഥാപിക്കുക, ജിയോ ഇൻഫോമാറ്റിക്സ് (ജിഐ) അടിസ്ഥാനമാക്കിയിട്ടുള്ള ബ്രാൻഡിംഗ് സംവിധാനങ്ങൾ കർഷകർക്കു ലഭ്യമാക്കേണ്ടതാണ്.

4. സാന്പത്തിക ബാധ്യതകൾ/ഇൻഷ്വറൻസ്: മൊത്ത കൃഷിയിടത്തിന്‍റെ 75 ശതമാനവും പിഎംഎഫ്ബിവൈയിൽ ഉൾപ്പെടുത്തുക. 1,500 കോടി രൂപയുടെ വില സ്റ്റബിലൈസേഷൻ ഫണ്ട് ഏർപ്പാടാക്കുക, പിഎസിഎസുകളെ കോർബാങ്കിന്‍റെ ഭാഗമാക്കി മാറ്റുക.
ഇൻഷ്വറൻസ് കവറേജ് കൃഷിഭൂമിയുടെ 50 ശതമാനമെത്തിക്കാൻ കഴിയട്ടെ, കുറഞ്ഞ നാലു ശതമാനം കൃഷിയിന/നടത്തിപ്പിന് വായ്പ ലഭ്യമാക്കാം.

5. കർഷക മനുഷ്യവിഭവം: പുതിയ തലമുറയിലെ കൃഷിസംരംഭകരുടെ എണ്ണം 50,000 എന്നു ലക്ഷ്യമിട്ടു മുന്നേറാം. അതോടൊപ്പം കുടിയേറ്റ തൊഴിലാളികളുടെ സാങ്കേതികശേഷി, അറിവു വർധിപ്പിക്കുക. പുതുമയുള്ള കൃഷിസംരംഭകർക്കായി ക്യാന്പുകൾ, കാർഷിക പോളിടെക് നെറ്റ്‌വർക്കുകൾ സൃഷ്‌ടിക്കുക, പങ്കാളിത്തം വർധിപ്പിക്കുക.

പ്രാരംഭമായി തെരഞ്ഞെടുക്കപ്പെടുന്ന 5,000 കൃഷിസംരംഭകർക്ക് സ്കോളർഷിപ്പ് നല്കുക, പ്രാദേശിക സർക്കാരുകൾ 500 ഡിജിറ്റൽ കിയോസ്കുകൾ രൂപീകരിക്കുക, 2030ൽ 50,000 യുവകർഷകരെ പരിശീലിപ്പിച്ചെടുക്കുക, കാർഷികയന്ത്രങ്ങളുടെ ഉപയോഗത്തിൽ രണ്ടുലക്ഷം യുവാക്കൾക്കു പ്രായോഗിക പരിജ്ഞാനം നല്കാം.

സമയബന്ധിത പ്രവർത്തനങ്ങൾ

വ്യത്യസ്ത തലങ്ങളിൽ നടപ്പാക്കേണ്ട ഹ്രസ്വ, ഇടത്തരം കാർഷിക മുന്നേറ്റ പ്രവർത്തന രൂപരേഖകൾ വിശദീകരിക്കട്ടെ.

1. സാങ്കേതിക അറിവ് ലഭ്യത: ആയിരം സ്മാർട്ട് ഫാം ഡെമോണ്‍സ്ട്രേഷൻ പ്ലോട്ടുകൾ വികസിപ്പിക്കുക, ഡ്രോണുപയോഗിച്ച് മരുന്ന്-വള പ്രയോഗങ്ങൾ നടപ്പിലാക്കുക, സംസ്ഥാനമാകമാനം സാറ്റലൈറ്റ് സംവിധാനങ്ങളിലൂടെ വിള മോണിറ്ററിംഗ് ഏർപ്പാടാക്കുക.

2. എഫ്പിഒ വിപണി: പുതിയ ഇനം എഫ്പിഒ രൂപീകരിച്ച് രണ്ടുലക്ഷം കർഷകരെ ഉൾപ്പെടുത്തി, നിള പ്ലാറ്റ്ഫോമിലൂടെ 3,000 കോടി രൂപയുടെ ടേണോവർ ലക്ഷ്യമിടുക.

3. മൂല്യവർധന: പഴവർഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, തേങ്ങ എന്നിവ അടിസ്ഥാനമാക്കിയുള്ള മിനി പ്രോസസിംഗ് പ്ലാന്‍റുകൾ സ്ഥാപിക്കാൻ കഴിയും. 20 അഗ്രോ പാർക്കുകൾ, കൃഷി-ഭക്ഷ്യ സ്റ്റാർട്ടപ്പുകൾ എന്നിവയിലൂടെ 1,200 കോടി രൂപയുടെ മൂല്യവർധന സാധ്യമാക്കാവുന്നതാണ്.

സ്റ്റേക്ക് ഹോൾഡേഴ്സ് ഏകോപനം

1. സംസ്ഥാന വനം, കൃഷിവകുപ്പ്, പ്ലാനിംഗ് ബോർഡ്, വ്യവസായ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ പുതിയ നയരൂപീകരണം, പരിഷ്കരണ നടപടികൾ സ്വീകരിക്കുക, വേഗത്തിലാക്കുക.

2. പ്രാദേശിക സർക്കാരുകൾ: സ്ഥലം കണ്ടെത്തി ലഭ്യമാക്കൽ, വനിതാസംഘങ്ങളെ ഉൾപ്പെടുത്തൽ, കൂട്ടുകൃഷി ഏർപ്പാടാക്കൽ, വിവര സാങ്കേതിക വിജ്ഞാന നവീകരണം, വ്യാപനം എന്നിവ നടപ്പിലാക്കുക.

3. പിഎസിഎസ്/എസ്‌സിബി/എഫ്പിഒഎസ് കൃഷി ചേരുവകളുടെ മൊത്ത വാങ്ങൽ, വിതരണം, സംഭരണം, ആധുനികയന്ത്രങ്ങൾ വാങ്ങി വാടകയ്ക്കു നല്കൽ എന്നിവ വ്യാപകമാക്കുക.

4. ഗവേഷണം/വിദ്യാഭ്യാസം: കെഎയു/സിപിആർഐ/ആർആർഐഐ എന്നിവരുടെ മേൽനോട്ടത്തിൽ കാലാവസ്ഥ നഷ്ടപ്രതിരോധനം, സാങ്കേതികവിദ്യ പ്രചാരണം എന്നിവ ഏറ്റെടുക്കൽ.

5. സ്വകാര്യ/സാമൂഹ്യ സേവനമേഖലകൾക്കും ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയും, അവരുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ട്.

നേതാക്കൾ ആവശ്യപ്പെട്ടവ

1. കൃഷി-കർഷകർക്കു വന്യജീവി അതിക്രമങ്ങളിൽനിന്നു ത്വരിത സംരക്ഷണം. നിലവിലെ നിയമമനുസരിച്ചു നടപടികൾ സ്വീകരിക്കാൻ രാഷ്‌ട്രീയ ഉദ്യോഗസ്ഥ നേതൃത്വം തയാറാകണം. പ്രതിരോധ നടപടി സ്വീകരിക്കാത്ത ഔദ്യോഗിക രാഷ്‌ട്രീയനേതൃത്വത്തെ പ്രതിരോധത്തിലാക്കുക.

2. കർഷകരുടെ എല്ലാ ഉത്പന്നങ്ങൾക്കും മിനിമം താങ്ങുവില (എംഎസ്പി) നിശ്ചയിച്ചു നടപ്പാക്കണം.

3. നെല്ല്, റബർ, തെങ്ങ് കൃഷിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഏകോപന/മേൽനോട്ട സ്ഥിരംസംവിധാനങ്ങൾ ഏർപ്പാടാക്കണം.

4. കർഷകർക്ക് ഏറ്റവും കുറഞ്ഞ നാലുശതമാനം പലിശനിരക്കിൽ ഹ്രസ്വകാല വായ്പകൾ വിപുലമായ തോതിൽ ലഭ്യമാക്കുക. ബാങ്കുകളുടെ ഈ രംഗത്തെ പ്രവർത്തനങ്ങൾ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ജോയിന്‍റ് ലയബിലിറ്റി ഗ്രൂപ്പുകൾ മുഖേന വായ്പാവിതരണം ‘പലിശ ഇളവ് പ്രോഗ്രാമി’ലൂടെ വ്യാപകമാക്കണം. ഇത് പരിമിത/ചെറുകിട കർഷകർക്ക് ആശ്വാസമാവും.

5. പ്രാഥമിക കാർഷിക ഉത്പന്നങ്ങൾ ഉപയോഗിച്ച് മൂല്യവർധന-ഭക്ഷ്യ ഇനങ്ങൾ വിപുലമായ തോതിൽ കാർഷികമേഖലയിൽ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇത് പുതിയ തൊഴിലുകൾ സൃഷ്‌ടിക്കുകയും വിലക്കയറ്റത്തെ പ്രതിരോധിക്കുന്നതോടൊപ്പം സാന്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യും. ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കൃഷി/വ്യവസായ വകുപ്പുകളിൽ പ്രത്യേക വിഭാഗം തുടങ്ങണം. ഈ രംഗത്തെ നിലവിലെ പ്രവർത്തനങ്ങൾ വിലയിരുത്തി ശക്തീകരിക്കേണ്ടതുണ്ട്.

6. ജല-മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾക്കു ശക്തമായ അടിസ്ഥാനമിടാൻ നദികൾ, ജലാശയങ്ങൾ എന്നിവകളിലെ ചെളിയും മണ്ണും യുദ്ധകാല അടിസ്ഥാനത്തിൽ നീക്കംചെയ്യണം.

7. തണ്ണീർമുക്കം ബണ്ട്, തോട്ടപ്പള്ളി സ്പിൽവേ, കുട്ടനാട് മേഖലകളിലെ കാർഷിക പ്രവർത്തനങ്ങൾ, പാക്കേജുകൾ പുനരവലോകനം എന്നിവ യുദ്ധകാല അടിസ്ഥാനത്തിൽ നടത്തി തുടർനടപടികൾ ആവിഷ്കരിച്ച് സുഗമമായ ജലനിർഗമനം സാധ്യമാക്കണം.

ചുരുക്കത്തിൽ

2030ഓടെ കേരളത്തിലെ കർഷകരുടെ വാർഷിക വരുമാനം ഇരട്ടിയാക്കുക. കാർഷിക മൂല്യവർധന നിലവിലെ 11 ശതമാനത്തിൽനിന്ന് 25 ശതമാനമാകണം. യുവകർഷകർക്ക് കൃഷിയധിഷ്ഠിത പുതിയ തൊഴിലുകൾ, തൊഴിൽ പരിശീലനം എന്നിവ വർധിച്ച തോതിൽ ലഭ്യമാക്കേണ്ടതുണ്ട്. അഗ്രോപാർക്കുകൾ, അഗ്രോ സ്റ്റാർട്ടപ്പുകൾ, ഭക്ഷ്യ പ്രോസസിംഗ് സംരംഭങ്ങൾ എന്നിവ ആരംഭിക്കാൻ ലളിതവ്യവസ്ഥകളിൽ കുറഞ്ഞ പലിശനിരക്കിൽ വായ്പകൾ നൽകട്ടെ. പ്രാദേശിക തലങ്ങളിൽ യന്ത്രവത്കൃത ഗ്രൂപ്പ് ഫാമിംഗ്, പാട്ടകൃഷി, മൈക്രോ ജലസേചനം, സോളാർ എനർജി എന്നിവയുടെ സാധ്യതകൾ വിപുലപ്പെടുത്തി സുസ്ഥിര കാർഷിക അഭിവൃദ്ധി നമുക്കു കൈവരിക്കാനാകും.

(അവസാനിച്ചു)

Tags : Sustainable Agricultural Prosperity Article

Related News