ADVERTISEMENT
കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ നിർദ്ദേശപ്രകാരം കേരളത്തിലെ നൂറ്റി ഇരുപത്തിമൂന്ന് വില്ലേജുകളെ ഇഎസ്എ ആയി പ്രഖ്യാപിച്ച് കൊണ്ട് 1670 വില്ലേജുകളുൾപ്പെടെയുള്ള കേരളത്തിലെ മുഴുവൻ പരിസ്ഥിതിയും സംരക്ഷിക്കാമെന്ന വിചിത്രവാദത്തെ തുടർന്ന് പശ്ചിമഘട്ട ജന സംരക്ഷണ സമിതി അടക്കം നടത്തിയ ജനകീയ സമരങ്ങളെ തുടർന്നാണ് അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയെ വച്ച് പഠനം നടത്തി 123 വില്ലേജുകളിലെ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി റിപ്പോർട്ട് സമർപ്പിച്ചു എന്ന് പ്രഖ്യാപിച്ചത്. എന്നാൽ റിപ്പോർട്ട് അഞ്ചംഗവില്ലേജ്തല കമ്മിറ്റികളുടെ സഹകരണത്തോടെ ഈ വില്ലേജുകളിലെ റവന്യൂഭൂമിയിൽ മാത്രമാണ് പഠനം നടത്തി കഡസ്ട്രൽ മാപ്പ് തയ്യാറാക്കിയത്. റിപ്പോർട്ടിൽ 123 വില്ലേജുകളിലെ ആകെ വനവിസ്തൃതി കൃത്യമായി കണക്കാക്കാതെ കേരളത്തിലെ മുഴുവൻ വനവിസ്തൃതിയായ 9107 ച. കിലോമീറ്റർ ( വനം വകുപ്പിന്റെ സ്റ്റാറ്റിസ്റ്റിക്സ് അനുസരിച്ച്) 123 വില്ലേജുകളിലെ വനം എന്ന് തെറ്റായി രേഖപ്പെടുത്തി ഉമ്മൻ വി. ഉമ്മൻ റിപ്പോർട്ട് നൽകിയപ്പോൾ വളരെ ഗുരുതരമായ ഒരു പ്രതിസന്ധി ഉടലെടുക്കുകയായിരുന്നു. ഈ സമർപ്പിക്കപ്പെട്ട റിപ്പോർട്ടിന്റെ പിൻബലത്തിലാണ് കഴിഞ്ഞ ആറു കരട് വിജ്ഞാപനങ്ങളിലും 123 വില്ലേജുകളിലെ വനവിസ്തൃതിയായി 9107ച. കിലോമീറ്റർ എന്നു രേഖപ്പെടുത്തിപ്പോരുന്നത്. ഈ തെറ്റ് അറിഞ്ഞപ്പോൾമുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി രക്ഷാധികാരികൂടിയായ മാർ റെമീജിയോസ് ഇഞ്ചനാനിയിലും മാർ തോമസ് തറയിലും ഈ ലേഖകനും ഇപ്പോഴത്തെ മുഖ്യമന്ത്രിയെ പലതവണ സന്ദർശിച്ച് ഈ വിഷയം എഴുതി സമർപ്പിച്ചതാണ്. ഈ ലേഖകൻ തന്നെ കമ്മിറ്റിയുടെ ചെയർമാൻ ഉമ്മൻ വി. ഉമ്മനെയും പരിസ്ഥിതി മന്ത്രാലയത്തിലെ പ്രിൻസിപ്പൽ സെക്രട്ടറിയെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെയും പരിസ്ഥിതി വകുപ്പിലെ ഉപദേഷ്ടാവിനെയും മുഖ്യമന്ത്രിയുടെതന്നെ പരിസ്ഥിതി വകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറി ഓഫീസിലെ ഉയർന്ന ഉദ്യോഗസ്ഥരെയും ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. നോക്കാം, പരിശോധിക്കാമെന്ന പതിവു മറുപടിക്കപ്പുറം എട്ടുവർഷമായിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല. ഉമ്മൻ വി. ഉമ്മൻ ആകട്ടെ അത് വർഷങ്ങൾക്കുമുമ്പുള്ള ഒരു കാര്യമായതുകൊണ്ട് \"\"എനിക്കിനി അതിൽ ഇടപെടാൻ താല്പര്യമില്ല'''എന്ന മറുപടിയാണ് തന്നത്
2018ലെ പിണറായി സർക്കാരിന്റെ പണി
അതിനിടയിലാണ് നാലാമത്തെകരട് വിജ്ഞാപനത്തെതുടർന്ന് 2018 ൽ ചില രാഷ്ട്രീയ താൽപര്യങ്ങളും വ്യക്തിതാൽപര്യങ്ങളും സംരക്ഷിക്കുവാനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും കൂട്ടായ പരിശ്രമത്തിലൂടെ പിണറായി സർക്കാർ 2018 ൽ ഒരു പുതിയ റിപ്പോർട്ട് \"\"ഉമ്മൻ വി. ഉമ്മൻ റിപ്പോർട്ടിലെ തെറ്റുകൾ തിരുത്തി'എന്ന വ്യാജേന പൊതുജനമറിയാതെ കേന്ദ്രമന്ത്രാലയത്തിനു സമർപ്പിച്ചത്. ഈ റിപ്പോർട്ടിൽ 31 വില്ലേജുകളെ ഇഎസ്ഐ പരിധിയിൽ നിന്നു പൂർണമായി ഒഴിവാക്കി ബാക്കിയുള്ള 92 വില്ലേജുകളെ ഇ എസ് എ പ്രഖ്യാപനത്തിനായി വിട്ടുകൊടുത്തു . ജനസാന്ദ്രത കൂടുതലും വനവിസ്തൃതി കുറവും എന്ന മാനദണ്ഡം ഉപയോഗിച്ചാണ് 31 വില്ലേജുകളെ ഇഎസ് എ യിൽ നിന്ന് ഒഴിവാക്കിയത് എന്ന് റിപ്പോർട്ടിൽ കാണുന്നു. നല്ല കാര്യം. എന്നാൽ സമാനമായതോ അതിനേക്കാൾ കുറഞ്ഞ വനവിസ്തൃതിയും കൂടിയ ജനസാന്ദ്രതയും ഉള്ളതോ ആയ മലബാറിലെ പല വില്ലേജുകളെയും ഇക്കൂട്ടത്തിൽപ്പെടുത്തിയില്ല എന്നുള്ളത് സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നു. ഈ റിപ്പോർട്ട് സമർപ്പിച്ച് ഒരു വർഷത്തിനുശേഷമാണ് പൊതുജനങ്ങൾക്ക് കാണാൻപോലും കഴിഞ്ഞത്. പിന്നിട് കേന്ദ്രം ഈ റിപ്പോർട്ട് മടക്കി അയച്ചതായിട്ടാണ് അറിയാൻ കഴിഞ്ഞത് .
തള്ളിയ റിപ്പോർട്ടിനെ താങ്ങാൻ സർക്കാർ
പ്രസ്തുത റിപ്പോർട്ടിനെ അംഗീകരിപ്പിച്ചെടുക്കുവാനായിരുന്നു സംസ്ഥാന സർക്കാരിന്റെ പിന്നീടുള്ള ശ്രമം. ഇതിന്റെ തുടർച്ചയായി അഞ്ചാമത്തെ കരട് വിജ്ഞാപനത്തിനുശേഷം നടത്തിയ ഒരു ശ്രമത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിനെകൂടി ചേർത്ത് ഈ 92 വില്ലേജുകളിലെ ഇ എസ് എ വനാതിർത്തി പുനർനിർണയിക്കുന്നു എന്ന ഭാവേന നടത്തിയ മീറ്റിംഗുകളിലൂടെയും ഒപ്പം ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയുടെ കാലത്തെ അഞ്ചംഗ വില്ലേജ്തല സമിതികളെ ബന്ധപ്പെട്ടു എന്നു വരുത്തിത്തീർക്കുവാൻ വേണ്ടിയും പഞ്ചായത്ത് പ്രസിഡന്റുമാരെ വിളിച്ച് ചില വില്ലേജ് മാപ്പുകളുടെ അതിർത്തി കാണിച്ചു കൊടുക്കുകയുണ്ടായി. എന്നാൽ ആറാമത്തെ കരട് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നതുപോലെ മറ്റ് അഞ്ചു സംസ്ഥാനങ്ങളുടെ ഇഎസ്എ പ്രദേശങ്ങളും കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ച് ആണ് അന്തിമവിജ്ഞാപനത്തിൽപെടുത്തുക എന്നും എന്നാൽ കേരളത്തിന്റെ കാര്യത്തിൽ കസ്തൂരിരംഗൻ റിപ്പോർട്ട് അല്ല സംസ്ഥാനസർക്കാർ നൽകിയ റിപ്പോർട്ട് ആണ് പരിഗണിക്കുക എന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. ജനങ്ങളുമായോ ഗ്രാമസഭകളുമായോ പഞ്ചായത്ത് സമിതികളുമായോ ചർച്ച നടത്തി തീർപ്പുകൽപ്പിക്കാതെ കേവലം ഉദ്യോഗസ്ഥതലത്തിൽ നടന്ന ഒരു യജ്ഞമാണു പിന്നീടു കണ്ടത്. ആ യജ്ഞത്തിലൂടെ തയ്യാറാക്കിയ റിപ്പോർട്ടാകട്ടെ പഞ്ചായത്ത് പ്രസിഡന്റുമാർ ആവശ്യപ്പെട്ടിട്ടുപോലും ലഭ്യമാക്കിയില്ല എന്നുമാത്രമല്ല, ഗാഡ്ഗിൽ - കസ്തൂരിരംഗൻ റിപ്പോർട്ടിനെപോലും ലജ്ജിപ്പിക്കുന്ന വിധത്തിൽ, പ്രസിഡന്റുമാരെ കാണിച്ച വില്ലേജ് ഷേപ്പ് ഫയലുകൾ ആണോ കേന്ദ്രത്തിൽ കൊടുത്തിരിക്കുന്നത് എന്ന് പഞ്ചായത്ത് പ്രസിഡന്റുമാർക്കുപോലും അറിഞ്ഞുകൂടാത്തവിധത്തിൽ രഹസ്യമായി സൂക്ഷിക്കുകയാണു ചെയ്തത് . മറ്റു സ്രോതസ്സുകൾവഴി വെളിവാക്കപ്പെട്ടതനുസരിച്ച് ഈ റിപ്പോർട്ടിൽ123 ൽ 92 എന്നുള്ളത് 131ൽ 98 ഇ എസ് എ വില്ലേജുകളായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒഴിവാക്കപ്പെട്ട 33 വില്ലേജുകൾ ഉള്ളപ്പൊഴും വനവിസ്തൃതി പഴയ 9107 ച.കിലോമീറ്ററിൽ നിന്ന് കാര്യമായി കുറയാതെ 8590 ചതുരശ്ര കിലോമീറ്ററായിതന്നെ നിലനിർത്തിയിട്ടുണ്ട്. 98വില്ലേജുകളിലെ വനവിസ്തൃതി വനംവകുപ്പ് പോലും കൃത്യമായി തിട്ടപ്പെടുത്താത്ത, ഒഴിവാക്കപ്പെട്ട വില്ലേജുകളിലെ വിസ്തൃതി എത്രയെന്ന് ആധികാരികരേഖ ഇല്ലാത്ത, നിലവിലെ സാഹചര്യത്തിൽ 98 വില്ലേജുകളിൽ യഥാർഥത്തിൽ നിലവിലുള്ള വനപ്രദേശത്തേക്കാൾ വളരെ കൂടിയ വനവിസ്തൃതിയാണ് ഇപ്പോൾ റിപ്പോർട്ടിൽ ചേർത്തിരിക്കുന്നത്. അനേകംതവണ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കൾ ആവശ്യപ്പെട്ടിട്ടും പരിസ്ഥിതി വകുപ്പ് സെക്രട്ടറി നൽകിയ റിപ്പോർട്ടിലെ തെറ്റായതു കൊണ്ട് അതു സമ്മതിക്കാനും തിരുത്താനും സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല എന്നത് ഒരുതരം ബ്യൂറോക്രാറ്റിക് ഏകാധിപത്യമാണ്. 8590 ച. കി മീ ഇഎസ് എ വിസ്തൃതിയുമായിഅന്തിമ വിജ്ഞാപനം ഇറങ്ങിയാൽ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും റിസർവ് വനങ്ങൾ ആയി മാറുന്ന ഒരു സാഹചര്യം നിലവിൽ വരും. അതുമൂലം ഈ വില്ലേജുകളിലെ 30 ലക്ഷം ആളുകൾക്കുണ്ടാകുന്ന അപരിഹാര്യമായ പ്രതിസന്ധി സംസ്ഥാനസർക്കാർ ക്ഷണിച്ചുവരുത്തുകയാണ്.
കേന്ദ്രസർക്കാർ നിലപാട്
ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും പരിപൂർണമായി ഒഴിവാക്കിക്കൊണ്ടാണ് പുതിയ അന്തിമവിജ്ഞാപനം കേന്ദ്രസർക്കാർ വിഭാവന ചെയ്യുന്നത് എന്ന് ഇതിനോടകം അംഗീകരിക്കപ്പെട്ടതാണ് .അതുകൊണ്ടുതന്നെ സർക്കാരിന്റെ കൈവശമുള്ള വനപ്രദേശങ്ങൾ മാത്രം ഉൾപ്പെടുത്തി ഇ എസ് എ പ്രഖ്യാപിക്കുവാനുള്ള നീക്കം നടക്കുകയാണ്. വനവിസ്തൃതിയെ സംബന്ധിച്ച് തെറ്റായ കണക്കുകൾ 10 വർഷമായി സംസ്ഥാന പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നു ശിപാർശ ചെയ്തതായതുകൊണ്ടും എട്ടുവർഷമായി ഇതു തിരുത്തുവാൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല. അവസാനനിമിഷം തിരുത്തി നൽകിയാൽ സംസ്ഥാന സർക്കാരിന്റെ നിലപാട് ദുർബലപ്പെടുമെന്ന മിഥ്യാബോധം വേറെയും. വിശ്വാസ്യത നഷ്ടപ്പെടുമെന്ന ചിന്തകൂടിയായപ്പോൾ സർക്കാർ ഇപ്പോൾ അനങ്ങാപ്പാറനയം സ്വീകരിക്കുകയാണ് . ആറാമത്തെ കരടുവിജ്ഞാപനത്തിന്റെ തുടർച്ചയായി ആക്ഷേപങ്ങൾ ജനങ്ങൾ അയച്ചാലും സർക്കാരിന്റെ ഈ റിപ്പോർട്ട് ഉള്ളിടത്തോളംകാലം കേന്ദ്രമന്ത്രാലയം ജനങ്ങളുടെ പരാതികൾ സ്വീകരിക്കുവാനുള്ള സാധ്യത വളരെ കുറവാണ്.
ജനങ്ങൾ തെരഞ്ഞെടുത്തവരുടെ ജനവിരുദ്ധമുഖം
ഇതിനിടയിൽ സംസ്ഥാനത്തെ ഇടതു വലത് എംപിമാർ ഈ പ്രശ്നം തലയിൽ നിന്ന് ഊരിയെടുക്കാനും ക്രെഡിറ്റ് മുഴുവൻ തങ്ങൾക്കാണെന്നു വരുത്തിതീർക്കാനും കേന്ദ്ര ഗവൺമെന്റിനോട്, നിലവിലുള്ള റിപ്പോർട്ടിലെ തെറ്റുകൾ സംസ്ഥാനം തിരുത്തി നൽകാതെ തന്നെ, കേരളത്തിന്റെ കാര്യത്തിൽമാത്രം പ്രത്യേകമായി അന്തിമവിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരിക്കൽ അത്തരത്തിലുള്ള വിജ്ഞാപനം വന്നുകഴിഞ്ഞാൽ കൃത്യതയില്ലാത്ത ഇ എസ് എ അതിർത്തിമൂലം വില്ലേജ് ഓഫീസർമാരുടെയും സബ് രജിസ്ട്രാർമാരുടെയും ബാങ്ക് ഉദ്യോഗസ്ഥരുടെയും എല്ലാറ്റിനും ഉപരി വനം ഉദ്യോഗസ്ഥരുടെയും അന്യായമായ ഇടപെടലിന് വഴിതെ
Tags :