x
ad
Mon, 23 June 2025
ad

ADVERTISEMENT

എൻ.കെ. പ്രേമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തി പ്രവാസി ലീഗൽ സെൽ


PUBLISHED: June 23, 2025 01:19 PM IST | UPDATED: June 23, 2025 01:19 PM IST

ന്യൂഡൽഹി: പ്രവാസി ലീഗൽ സെൽ കേരളഘടകം പ്രതിനിധികൾ കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. വിദേശത്ത് താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പ്രതിനിധികൾ പ്രേമചന്ദ്രനോ‌ട് വിശദികരിക്കുകയും നിവേദനം നൽകുകയും ചെയ്തു.

ഉന്നയിച്ച വിഷയങ്ങളിൽ പലതും തനിക്ക് അറിവുള്ളതാണെന്നും നിവേദനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന കൂടുതൽ വിവരങ്ങൾ ശ്രദ്ധാപൂർവം പരിശോധിച്ച് ലോകസഭയിൽ അവതരിപ്പിക്കാമെന്നും പ്രേമചന്ദ്രൻ ഉറപ്പുനൽകി.

പാർലമെന്‍റിന്‍റെ മൺസൂൺ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായും ഡൽഹിയിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്കായി വേണ്ട സഹായങ്ങൾ ചെയ്യാമെന്ന് പ്രേമചന്ദ്രൻ ഉറപ്പുനൽകി.

Tags : pravasi legal cell

Related News