x
ad
Mon, 23 June 2025
ad

ADVERTISEMENT

ആണവകേന്ദ്രങ്ങളിലെ ആക്രമണം: പ്രതികരണവുമായി ലോകരാജ്യങ്ങള്‍

Libin T Sasi
PUBLISHED: June 23, 2025 08:06 PM IST | UPDATED: June 23, 2025 08:06 PM IST

ദുബായ്: ഇസ്രയേല്‍ഇറാന്‍ സംഘര്‍ഷം ആശങ്കയുടെ തലത്തിലേക്ക് വളര്‍ന്നതോടെ ലോകരാജ്യങ്ങള്‍ പ്രതികരണവുമായി രംഗത്തെത്തി.


യുഎസ് ബോംബിംഗ് മേഖലയെ വലിയ സംഘര്‍ഷത്തിലേക്ക് എത്തിക്കുമെന്ന് ലബനന്‍ പ്രസിഡന്റ് ജോസഫ് ഔണ്‍ പറഞ്ഞു. ഇരുവിഭാഗവും ചര്‍ച്ചകളിലേക്ക് മടങ്ങണമെന്നും ലബനന്‍ ആഹ്വാനം ചെയ്തു. തങ്ങളുടെ ഭൂമിയിലും ഈ മേഖലയില്‍ തന്നെയും യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ വലിയ വില കൊടുക്കേണ്ടിവരുമെന്ന് ലബനന് മുന്‍പെത്തൈക്കാള്‍ അറിയാമെന്ന് ജോസഫ് ഔണ്‍ എക്‌സിലെ കുറിപ്പില്‍ പറഞ്ഞു.


അമേരിക്കന്‍ ഇടപെടലില്‍ ആശങ്കാകുലനാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. സംഘര്‍ഷം നിയന്ത്രണാതീതമാകാനുള്ള സാധ്യത വര്‍ധിച്ചുവരികയാണ്. ഇത് സാധാരണക്കാര്‍ക്കും മേഖലയ്ക്കും ലോകത്തിനാകെയും വിനാശകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. സംഘര്‍ഷം ലഘൂകരിക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കീയര്‍ സ്റ്റാമര്‍ ആഹ്വാനം ചെയ്തു. ഇറാന്‍ ചര്‍ച്ചകളിലേക്ക് മടങ്ങണം. മുന്നോട്ടു പോകാനുള്ള ഏകമാര്‍ഗം നയതന്ത്രമാണ്. സൈനിക നടപടി പരിഹാരമല്ല. ഇറാന്റെ ആണവപദ്ധതി ആഗോള സുരക്ഷയ്ക്കു ഗുരുതര ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.


ഇറാനും ഇസ്രയേലും ചര്‍ച്ചകളിലേക്കു മടങ്ങണമെന്ന് ന്യൂസിലന്‍ഡ് വിദേശകാര്യമന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്‌സ് ആവശ്യപ്പെട്ടു. ഡോണള്‍ഡ് ട്രംപിന്റെ നപടിയെ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു. കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കണം. സൈനിക നടപടികളേക്കാള്‍ നയതന്ത്രം കൂടുതല്‍ നിലനില്‍ക്കുന്ന പരിഹാരം കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്ക, ഇറാക്കിലെ തെറ്റ് ഇറാനിലും ആവര്‍ത്തിക്കുകയാണെന്ന് ചൈന കുറ്റപ്പെടുത്തി.


യുഎസ് ആക്രമണങ്ങള്‍ അപകടകരമായ വഴിത്തിരിവാണെന്ന് ചൈനയുടെ സര്‍ക്കാര്‍ മാധ്യമത്തില്‍ പുറത്തുവന്ന ലേഖനത്തില്‍ പറയുന്നു. മധ്യേഷ്യയിലെ സൈനിക ഇടപെടലുകള്‍ പലപ്പോഴും ദീര്‍ഘകാല സംഘര്‍ഷങ്ങളും പ്രാദേശിക അസ്ഥിരതയും ഉള്‍പ്പെടെയുള്ള പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ചരിത്രം ആവര്‍ത്തിച്ച് തെളിയിച്ചിട്ടുണ്ട് ലേഖനം പറയുന്നു. സ്ഥിതിഗതികള്‍ എത്രയും വേഗം ശാന്തമാകണമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നത് തടയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വിഷയം ഉടന്‍ പരിഹരിക്കുന്നതിന് ഇറാന്‍ ഇസ്രയേലും അമേരിക്കയുമായി ഉടന്‍ ചര്‍ച്ച നടത്തണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് ആവശ്യപ്പെട്ടു. സംഘര്‍ഷത്തില്‍ യുഎഇയും ആശങ്ക രേഖപ്പെടുത്തി. മിഡില്‍ ഈസ്റ്റിനെ അസ്ഥിരതയിലേക്ക് നയിക്കുന്ന ഇടപെടലുകള്‍ പാടില്ലെന്നും അതിവേഗം സംഘര്‍ഷം അവസാനിപ്പിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു. വിഷയത്തില്‍ സംയമനം പാലിച്ച് നയന്തന്ത്ര നീക്കത്തിലൂടെ സമാധാനത്തിലേക്ക് മടങ്ങണമെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് വിദേശകാര്യ മന്ത്രാലയം അവരുടെ വെബ്‌സൈറ്റിലൂടെ ആവശ്യപ്പെട്ടു.

Tags : Iran nuclear facilities

Related News